സുകുമാരക്കുറുപ്പ് എവിടെ: അലി അക്ബറിന്റെ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ചിന് സംശയം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സുകുമാരക്കുറുപ്പിനെ കണ്ടെത്താനുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് റിട്ട. പൊലീസ് ഉദ്യോഗസ്ഥന്‍ അലി അക്ബര്‍ നടത്തിയ അവകാശവാദങ്ങളിലെ വസ്തുത സംശയിച്ച് ക്രൈംബ്രാഞ്ച്. സുകുമാരക്കുറുപ്പ് കേസ് അന്വേഷിക്കാന്‍ അലി അക്ബറിനെ ചുമതലപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഔദ്യോഗിക രേഖകളൊന്നും ഇതുവരെ കണ്ടെത്താന്‍ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന ആലപ്പുഴ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. അലി അക്ബറിന്‍റേതായി പുറത്തു വന്ന നിഗമനങ്ങള്‍ കേസ് ഡയറിയുടെ ഭാഗമായി ഇല്ലെന്നും സൂചനയുണ്ട്. എന്നാല്‍, 2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ടാണ് തന്നെ അന്വേഷണത്തിന് നിയോഗിച്ചതെന്നും ആവശ്യമെങ്കില്‍ ഇതിന്‍റെ രേഖകള്‍ ഹാജരാക്കാന്‍ തയാറെന്നുമാണ് അലി അക്ബറിന്‍റെ വാദം.

2017ല്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിധിന്‍ അഗര്‍വാള്‍ നേരിട്ട് സുകുമാരക്കുറുപ്പ് കേസ് അന്വേഷണത്തിന് തന്നെ ചുമതലപ്പെടുത്തിയെന്നാണ് അലി അക്ബറിന്‍റെ അവകാശ വാദം. ഈ അന്വേഷണത്തിനൊടുവിലാണ് സുകുമാരക്കുറുപ്പ് വിദേശത്ത് ജീവിച്ചിരിപ്പുണ്ടെന്ന നിഗമനത്തോടെ താന്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും അലി അക്ബര്‍ വാദിക്കുന്നു.

എന്നാല്‍ അലി അക്ബറിന്‍റെ ഈ വാദത്തില്‍ സംശയം പ്രകടിപ്പിക്കുകയാണ് ഇപ്പോഴത്തെ അന്വേഷണ സംഘം. അതിന് രണ്ട് കാരണങ്ങളുണ്ട്. 2017ല്‍ എഎസ്ഐ മാത്രമായിരുന്ന അലി അക്ബറിനെ ക്രൈംബ്രാഞ്ച് മേധാവി നേരിട്ട് അന്വേഷണമേല്‍പ്പിച്ചു എന്ന് പറയുന്നതില്‍ അസ്വാഭാവികതയുണ്ടെന്നതാണ് പ്രധാന സംശയം. സുകുമാരക്കുറുപ്പ് കേസ് അലി അക്ബര്‍ അന്വേഷിച്ചതായി അലി അക്ബര്‍ അവകാശപ്പെടുന്ന കാലത്ത് ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് നേരിട്ടാണ് കേസ് അന്വേഷിച്ചിരുന്നത് എന്നതും സംശയമാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News