ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലെയും ദയനീയമായ തോല്‍വികള്‍ക്ക് പിന്നാലെ, ശക്തമായ നടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോര്‍ഡ്. എഡ്ജ്ബാസ്റ്റണില് നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്‍പായി പ്രധാന നിരയിലെ 7 കളിക്കാരെ ടീമില്‍ നിന്ന് ഒഴിവാക്കി നാട്ടിലേക്ക് തിരിച്ചയച്ചു. കൂടാതെ പ്രധാന പരിശീലകന് സര്‍ഫറാസ് അഹമ്മദ്, ബൗളിങ് പരിശീലകന് ഉമര്‍ ഗുല്‍ എന്നിവരെ ടെസ്റ്റ് ടീമിന്റെ ചുമതലയില്‍ നിന്ന് നീക്കി.
പകരം പാകിസ്താന്റെ ഏകദിന-ടി20 പരിശീലകനായ മൈക്ക് ഹെസ്സന്, ബൗളിങ് പരിശീലകന് ആഷ്ലി നോഫ്കെ എന്നിവര്‍ക്ക് ടെസ്റ്റ് ടീമിന്റെ ചുമതല കൂടി നല്കി. മൂന്നാം ടെസ്റ്റിനുള്ള പാകിസ്ഥാന് സ്ക്വാഡ്ബാബര് അസം (ക്യാപ്റ്റന്‍), അബ്ദുള്ള ഫസല്‍, അരാഫത് മിന്‍ഹാസ്, അസാന് അവൈസ്, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് അലി, മുഹമ്മദ് ഇമ്രാന്, മുഹമ്മദ് ഇമ്രാന് ജൂനിയര്‍, മുഹമ്മദ് ഗാസി ഘോറി (വിക്കറ്റ് കീപ്പര്‍), റസാവുള്ള, സാദ് ബേഗ് (വിക്കറ്റ് കീപ്പര്‍), സൈം അയൂബ്, സാജിദ് ഖാന്, സൗദ് ഷക്കീല്‍, ഷാന്‍ മസൂദ്, അബ്ദുള്ള ഷഫീഖ്, ഉബൈദ് ഷാ.



