പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു.

സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സിപി ജോണ്‍ അറിയിച്ചു. 27ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിഎംപി.യുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷത്തിനുള്ളിലെ കൂടുതല്‍ വിപുലമായ ഒരു രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്ന് സിപി ജോണ്‍ വിശേഷിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശശിയെ സിഎംപിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ തദ്ദേശ തെരഞ്ഞെടുപ്പിലെ സഹകരണത്തിന്റെ തുടര്‍ച്ചയാണ് ഈ ലയനമെന്നും ജോണ്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുമ്പോഴും, സിപിഎം കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ ഉപേക്ഷിക്കുകയും ഏകാധിപത്യ പ്രവണതകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെന്ന് ജോണ്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ ഇടം വീണ്ടെടുക്കുകയാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപി ജോണ്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു പുതിയ രാഷ്ട്രീയ വേദി ആവശ്യമാണെന്നും സിഎംപി-ഡിഎംഎഫ് സഖ്യം വിശ്വസനീയമായ ഒരു ബദലായി ഉയര്‍ന്നുവരുമെന്നും പി കെ ശശി പറഞ്ഞു.

പി കെ ശശി സിഎംപിയിലേക്ക്; ശശി പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന് സിപി ജോണ്‍

തിരുവനന്തപുരം: സിപിഎം മുന്‍ എംഎല്‍എ പി കെ ശശി സിഎംപിയിലേക്ക്. പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപവത്കരിച്ച ഡെമക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട് (ഡിഎംഎഫ്) സിഎംപിയില്‍ ലയിക്കും. ഡിഎംഎഫിന് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയപരവുമായി യോജിച്ചുപോകാവുന്ന പാര്‍ട്ടി സിഎംപിയാണ്. സിഎംപിയില്‍ ലയിക്കാനുള്ള തീരുമാനം പാര്‍ട്ടി ഏകകണ്ഠമായി അംഗീകരിച്ചുവെന്നും പി കെ ശശി പറഞ്ഞു.

സിഎംപി ജനറല്‍ സെക്രട്ടറിയും മന്ത്രിയുമായ സി പി ജോണിന്റെ സാന്നിധ്യത്തിലാണ് പി കെ ശശിയുടെ പ്രഖ്യാപനം. ശശിയുടെ പ്രഖ്യാപനത്തെ സി പി ജോണ്‍ സ്വാഗതം ചെയ്തു. പി കെ ശശിയെ സിഎംപി സംസ്ഥാന സെക്രട്ടറിയാക്കിയതായി സിപി ജോണ്‍ അറിയിച്ചു. 27ന് തൃശ്ശൂര്‍ ടൗണ്‍ഹാളില്‍ നടക്കുന്ന സിഎംപി.യുടെ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സെന്‍ട്രല്‍ കൗണ്‍സില്‍ യോഗത്തില്‍ സംഘടനാപരമായ ഔദ്യോഗിക കാര്യങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷത്തിനുള്ളിലെ കൂടുതല്‍ വിപുലമായ ഒരു രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ തുടക്കമാണ് ഈ ലയനമെന്ന് സിപി ജോണ്‍ വിശേഷിപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ ശശിയെ സിഎംപിയിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ തദ്ദേശ തെരഞ്ഞെടുപ്പിലെ സഹകരണത്തിന്റെ തുടര്‍ച്ചയാണ് ഈ ലയനമെന്നും ജോണ്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാരമ്പര്യം അവകാശപ്പെടുമ്പോഴും, സിപിഎം കമ്മ്യൂണിസ്റ്റ് തത്വങ്ങള്‍ ഉപേക്ഷിക്കുകയും ഏകാധിപത്യ പ്രവണതകള്‍ സ്വീകരിക്കുകയും ചെയ്യുകയാണെന്ന് ജോണ്‍ കുറ്റപ്പെടുത്തി. ഇടതുപക്ഷത്തിന്റെ പ്രത്യയശാസ്ത്രപരമായ ഇടം വീണ്ടെടുക്കുകയാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് സിപി ജോണ്‍ പറഞ്ഞു. കേരളത്തില്‍ ഇടതുപക്ഷത്തിന് ഒരു പുതിയ രാഷ്ട്രീയ വേദി ആവശ്യമാണെന്നും സിഎംപി-ഡിഎംഎഫ് സഖ്യം വിശ്വസനീയമായ ഒരു ബദലായി ഉയര്‍ന്നുവരുമെന്നും പി കെ ശശി പറഞ്ഞു.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News