ഹിപ് ഹോപ്പിന്റെ തലതൊട്ടപ്പൻ ആഫ്രിക്ക ബംബാതാ ലോകത്തോട് വിടവാങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂയോർക്ക്: ഹിപ് ഹോപ്പ് സംഗീതത്തിന്റെ തുടക്കക്കാരനിൽ ഒരാളായ ആഫ്രിക്ക ബംബതാ (68) പ്രോസ്ട്രേറ്റ് കാൻസറിനെത്തുടർന്ന് അന്തരിച്ചു . രാഷ്ട്രീയം പറയുന്ന , ഗംഭീര താളമുള്ള ഹിപ് ഹോപ്പിനെ ലോകത്തിന് മുൻപിലേക്ക് എത്തിക്കുന്ന യൂണിവേഴ്സൽ സുലു നാഷൻ എന്ന കൂട്ടായ്മയുടെ സ്ഥാപകനാണ് . 1982 ൽ പുറത്തുവന്ന പ്ലാനറ്റ് റോക്ക് എന്ന ആൽബത്തിലൂടെയാണ് ബംബതാ ലോകത്തിന്റെ ശ്രദ്ധ നേടിയത് .

പഴയ ഗാനങ്ങൾ തന്റേതായ പരിഷ്‌കാരങ്ങൾ വരുത്തി വീട്ടുപരിസരത്തെ കൂട്ടായ്മകളിൽ ആലപിച്ചാണ് 1970 കളിൽ ബംബതാ സംഗീത ലോകത്തേക്ക് വന്നത്. തുടർന്ന് 1970 ൽ ബംബതാ സുലു നാഷൻ സ്ഥാപിച്ചു . പിന്നീട് അത് യൂണിവേഴ്സൽ സുലു നേഷൻ എന്ന പേരിലേക്ക് മാറ്റി. എന്നാൽ സമീപകാലത്തു ബംബാതയുടെ കീർത്തിക്ക് മങ്ങലേറ്റു. ബാല്യകാലത്ത് തങ്ങളെ ബംബാതാ ലൈംഗികമായി പീഡിപ്പിച്ചെന്ന് പറഞ്ഞു ഒട്ടേറെപ്പേർ രംഗത്ത് വന്നു. ആരോപണം ആദ്യം അദ്ദേഹം നിഷേധിച്ചെങ്കിലും പിന്നീട് 2016 ൽ യൂണിവേഴ്സൽ സുലു നാഷൻ പൊതുമാപ്പ് പറഞ്ഞു. ബംബാതയുടെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അറിയാമായിരുന്നെങ്കിലും മറച്ചുവെച്ചതിനായിരുന്നു മാപ്പുപറച്ചിൽ നടത്തിയത്.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News