ആലപ്പുഴ: പോളിയോ നിർമാർജനയത്നത്തിന്റെ ഭാഗമായി തുള്ളിമരുന്ന് ആവശ്യമായ കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് ഓരോവർഷവും കുറയുന്നു. 10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികളുടെ കുറവാണുണ്ടായത്. ജനനനിരക്കിലെ ഇടിവാണു കാരണം. 2016-ൽ അഞ്ചുവയസ്സിൽ താഴെയുള്ള 26 ലക്ഷം കുട്ടികളെയാണ് വാക്സിനേഷനു പരിഗണിച്ചത്. എന്നാൽ, ഇത്തവണ അത് 19.8 ലക്ഷമായി കുറഞ്ഞു. 2018 മുതലാണ് കുറവു പ്രകടമായത്. വാക്സിനേഷന് ആരോഗ്യവകുപ്പു പരിഗണിക്കുന്ന കുട്ടികളിൽ 88-96 ശതമാനം പേർ ഒറ്റദിവസം തുള്ളിമരുന്നു സ്വീകരിക്കാറുണ്ട്. ബാക്കിയുള്ളവർ തൊട്ടടുത്ത ദിവസങ്ങളിലും സ്വീകരിക്കുകയാണു പതിവ്.
10 വർഷത്തിനിടെ 6.2 ലക്ഷം കുട്ടികൾ കുറഞ്ഞു, ഒരുകുട്ടിമതിയെന്ന നിലപാടും കാരണം
