ഇസ്ലാമാബാദ്: ചൈനീസ് വ്യോമ പ്രതിരോധ സംവിധാനങ്ങളിൽ പാകിസ്താന് വിശ്വാസം നഷ്ടപ്പെട്ടെന്ന് റിപ്പോർട്ടുകൾ. ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടികളെ തുടർന്ന് ഇന്ത്യയുടെ ആക്രമണങ്ങളെ തടയാൻ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പരാജയപ്പെട്ടത് പാകിസ്താനെ മാറി ചിന്തിച്ചിരിപ്പിക്കുകയാണ്. ചൈനയ്ക്ക് പകരം തുർക്കിയിൽനിന്ന് അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനം വാങ്ങാനാണ് പാകിസ്താന്റെ നീക്കം. തുർക്കിയുടെ അത്യാധുനിക ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനമായ ‘സിപ്പർ’ (SIPER) സ്വന്തമാക്കാനാണ് പാകിസ്താൻ ശ്രമിക്കുന്നത്.
നിലവിൽ ഉപയോഗിക്കുന്ന ചൈനീസ് നിർമ്മിതങ്ങളായ എച്ച്.ക്യു-9 , എൽ.വൈ-80 എന്നീ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സമീപകാല സംഘർഷങ്ങളിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെച്ചില്ലെന്നാണ് പാകിസ്താൻ വിലയിരുത്തുന്നത്.
