നാളികേരത്തെ പിന്നിലാക്കി ചകിരി, ആഗോളതലത്തിൽ വൻ ഡിമാൻഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വടകര: നാളികേരത്തെ പിന്നിലാക്കി ചകിരി, ആഗോളതലത്തിൽ വൻ ഡിമാൻഡ്വടകര: കയറ്റുമതിയിൽ നാളികേര ഉത്പന്നങ്ങളെ ബഹുദൂരം പിന്നിലാക്കി
ചകിരി ഉത്പന്നങ്ങൾ. 2025-ൽ രാജ്യത്തുനിന്ന്‌ കയറ്റിയയച്ചത് 61.2 കോടി ഡോളർ മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ്. 2024-25 വർഷം കയറ്റിയയച്ച നാളികേര ഉത്പന്നങ്ങളുടെ മൂല്യമാകട്ടെ 4349 കോടി രൂപയും.

ആഗോളതലത്തിലെ വൻ ഡിമാൻഡും വിലവർധനയുമാണ് ചകിരി ഉത്പന്നങ്ങളുടെ കയറ്റുമതിമൂല്യം കുതിക്കാനിടയാക്കിയത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിലുണ്ടായ കുതിപ്പ് 70 ശതമാനമാണ്. സമീപകാലത്തൊന്നും മൂല്യത്തിൽ ഇത്ര കുതിപ്പുണ്ടായിട്ടില്ല. 2024-ൽ 35.8 കോടി ഡോളർ മൂല്യമുള്ള ചകിരി ഉത്പന്നങ്ങളാണ് കയറ്റിയയച്ചത്. ഒറ്റവർഷംകൊണ്ട് മൂല്യത്തിൽ 25.4 കോടി ഡോളറിന്റെ വർധന.
ചകിരി ഉത്പന്നകയറ്റുമതിയിൽ 2025-ൽ ലോകത്ത് ഏറ്റവും മികച്ച പ്രകടനം നടത്തിയ രാജ്യമായി ഇന്ത്യ മാറിയെന്ന് ഇന്റർനാഷണൽ കോക്കനട്ട് കമ്യൂണിറ്റിയുടെ മാർച്ച് മാസത്തെ അവലോകനറിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ശ്രീലങ്കയും ഇൻഡൊനേഷ്യയുമെല്ലാം നേട്ടമുണ്ടാക്കിയെങ്കിലും ഇന്ത്യയുടെ അത്ര വരില്ല. ശ്രീലങ്കയുടെ മുന്നേറ്റം 21 ശതമാനമാണ്. ഇന്ത്യയുടേത് 70 ശതമാനവും. ഇന്ത്യയുടെ ആകെ കയറ്റുമതിമൂല്യത്തിന്റെ 85 ശതമാനവും ഒറ്റ ഉത്പന്നത്തിൽനിന്നാണെന്ന പ്രത്യേകതയുമുണ്ട്-ചകിരിച്ചോറിൽനിന്ന്. അളവിലും മൂല്യത്തിലും ചകിരിച്ചോർ കയറ്റുമതി കുതിച്ചവർഷമാണ് 2025. 9.54 ലക്ഷം ടൺ ചകിരിച്ചോറാണ് 2025-ൽമാത്രം കയറ്റുമതിചെയ്തത്. ഇതിന്റെ മൂല്യം 48.69 കോടി ഡോളർ വരും. 2024-ൽ 7.32 ലക്ഷം ടണ്ണായിരുന്നു കയറ്റുമതി- മൂല്യം 26.21 കോടി ഡോളർ. കയറ്റുമതിയിലെ അളവ് 30 ശതമാനംമാത്രം കൂടിയപ്പോൾ മൂല്യം 85 ശതമാനമായി വർധിച്ചതിന്റെ കാരണം ആഗോളതലത്തിലെ ഉയർന്ന വിലയാണ്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News