ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്ച പുലർച്ചെയാണ് രണ്ട് വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. മേഖലയിൽ സംഘർഷം ഒഴിയാത്തത് ആശങ്ക ഉയർത്തുന്നുണ്ട്.
ഏറ്റുമുട്ടലിൽ ആറു പേർക്ക് പരിക്കേറ്റു. ഇതിൽ ഗുരുതരമായി പരിക്കേറ്റ അഞ്ചു പേരെ ഉടൻ തന്നെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില നിലവിൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പോലീസും സ്ഥിരീകരിച്ചു. സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഉപവിഭാഗങ്ങൾ തമ്മിൽ നിലനിൽക്കുന്ന ആഭ്യന്തര തർക്കങ്ങളാണ് വെടിവെയ്പ്പിൽ കലാശിച്ചത്. കമങ് ലുങ്പാൻ ഏരിയയിലാണ് ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ ഇരുവിഭാഗങ്ങളും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് സ്വാധീനം ഉറപ്പിക്കുന്നതിനെ ചൊല്ലിയുൾപ്പെടെ സംഘടനയ്ക്കുള്ളിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങളാണ് പെട്ടെന്ന് വലിയ സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.



