ഡി.ആർ.കോംഗോയിലെ എബോള വ്യാപനം ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്നുവെന്ന് റിപ്പോർട്ടുകൾ. നിലവിൽ പുതിയ രണ്ടു മേഖലകളിൽക്കൂടി രോഗവ്യാപനം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിത പ്രദേശങ്ങളുടെ എണ്ണം അറുപതായി ഉയർന്നു. നോർത്ത് കിവു പ്രവിശ്യയിലെ ബിയെന, മാംഗുരെജിപ പ്രദേശങ്ങളിലാണ് പുതുതായി രോഗവ്യാപനം റിപ്പോർട്ട് ചെയ്തത്. ഇരുസ്ഥലങ്ങളിലും മൊത്തത്തിലുള്ള മരണനിരക്കായ 48%-ത്തേക്കാൾ വളരെ കൂടുതലാണ് മരണനിരക്ക്. രോഗബാധയെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളേക്കാൾ അഭൂതപൂർവ്വമായ വേഗതയിലാണ് രോഗം പടരുന്നതെന്ന് വിദഗ്ധർ പറയുന്നു. ഇതുവരെ രോഗബാധിതർ 5,794-ഉം മരണനിരക്ക് 2,786 -ഉം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
Post Views: 40



