ഡൽഹി: തമിഴ്നാടിന്‍റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി ആകാൻ വിളി വന്നെന്ന് മുൻ കേന്ദ്രമന്ത്രി കെ വി തോമസ്. വിജയുടെ നിലപാട് അറിഞ്ഞതിനുശേഷം തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അവിടുത്തെ ചില വ്യാപാരി സുഹൃത്തുക്കൾ ഇക്കാര്യം ആവശ്യപ്പെട്ടു. പിണറായിയുടെ അനുവാദം വാങ്ങി അന്തിമ തീരുമാനമെടുക്കും. ജമ്മു കശ്മീർ,പഞ്ചാബ്,ഹിമാചൽ, സംസ്ഥാനങ്ങളിൽ നിന്നും വിളി എത്തിയെന്നും കെ വി തോമസ് പറഞ്ഞു. തന്റെ അനുഭവപരിചയം ആവശ്യമുണ്ടെന്ന് അവർ പറഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ട്രോളുകൾ ഒന്നും താൻ മൈൻഡ് ചെയ്യുന്നില്ല. ട്രോളുകൾ നോക്കി ജീവിക്കാനാകില്ല. മകളോടാണ് ട്രോളുകൾ നോക്കാൻ പറഞ്ഞിട്ടുള്ളത്. തിരുതതോമ എന്ന് തന്നെ വിളിക്കുന്നു. തനിക്ക് അതിൽ ഒരു വിഷമവുമില്ല. ഞാനൊരു മത്സ്യത്തൊഴിലാളിയാണ്. തന്നെ മാന്തി സുഖിക്കുന്നവർ സുഖിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
