ബംഗാൾ: മമതയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തുക എന്നതായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം. ആ പ്രഖ്യാപനം അക്ഷരാർത്ഥത്തിൽ നടപ്പാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രിയായിരിക്കുകയാണ് സുവേന്ദു അധികാരി. കൊൽക്കത്തയിലെ ഭവാനിപ്പുർ മണ്ഡലത്തിൽ മമത ബാനർജിയെ പരാജയപ്പെടുത്തുക മാത്രമല്ല, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള ഫലങ്ങൾ അനുസരിച്ച് അവർ താമസിക്കുന്ന വാർഡിൽ പോലും അവരെക്കാൾ വോട്ട് നേടുകയും ചെയ്തു. ഭവാനിപ്പുരിലെ സുവേന്ദു അധികാരിയുടെ വിജയത്തിന്റെ വ്യാപ്തി തിരഞ്ഞെടുപ്പ് കമ്മിഷന്റെ ബൂത്ത് തിരിച്ചുള്ള കണക്കുകൾ അടിവരയിടുന്നു. മണ്ഡലത്തിലെ 267 ബൂത്തുകളിൽ 207 എണ്ണത്തിൽ അദ്ദേഹം മുന്നിട്ടുനിന്നു. മമതയുടെ ഭവാനിപ്പുരിലെ വീടിരിക്കുന്ന 73-ാം വാർഡിൽ പോലും അവരെ തോൽപ്പിച്ചു. സുവേന്ദു അധികാരി 63 ശതമാനം വോട്ടുകൾ നേടിയപ്പോൾ, മമത ബാനർജിക്ക് 30 ശതമാനം മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. ഭവാനിപ്പുരിൽ സുവേന്ദുവിന്റെ വിജയത്തിന്റെ മാർജിൻ അതിശയകരമായിരുന്നു. മമതയ്ക്ക് 50 വോട്ടുകൾ പോലും നേടാൻ കഴിയാത്ത നിരവധി വാർഡുകൾ അവിടെയുണ്ടായിരുന്നു.
അമിത് ഷാ പറഞ്ഞത് നടന്നു
