സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ലൈംഗികാതിക്രമ ആരോപണം; സുരേഷ് ഗോപിക്കെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണത്തിൽ ചെയർമാൻ കൂടിയായ സുരേഷ് ഗോപിക്കെതിരെ പരാതി. ഡീൻ വിപിൻ വിജയ് കുറ്റക്കാരനാണെന്ന് ഇൻറ്റേണൽ കമ്മിറ്റി കണ്ടെത്തിയിരുന്നു .

ഇതിന് പിന്നാലെ മുംബൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവലിന്‍റെ അനൗദ്യോഗിക ചെയർമാനായി നിയമിച്ചതോടെയാണ് സുരേഷ് ഗോപിക്കെതിരെ പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തിയത്. ഇന്‍റേണൽ റിപ്പോർട്ട് പുറത്തുവന്നിട്ടും സുരേഷ് ഗോപി നടപടി സ്വീകരിച്ചില്ലെന്ന് വിദ്യാർഥികൾ പറയുന്നു.

മുന്‍ വിദ്യാര്‍ഥിനിയും അധ്യാപക പാനലിലെ ഒരാളുമാണ് എസ്ആര്‍എഫ്.ടിഐ ഉന്നതോദ്യോഗസ്ഥനെതിരെ രണ്ട് വര്‍ഷം മുമ്പ് ലൈംഗിക പീഡന പരാതി നല്‍കിയത്. പരാതി അന്വേഷിച്ച ഇന്റേണല്‍ കമ്മിറ്റി ഈ ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

ഉന്നത ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും അയാള്‍ക്കെതിരെ നടപടിയൊന്നുമെടുക്കാന്‍ എസ്ആര്‍എഫ്.ടിഐ തയ്യാറാകുന്നില്ലെന്ന് പരാതിക്കാരിലൊരാള്‍ പറഞ്ഞു. 2024 മെയിലാണ് പരാതിക്കാരി ഇന്റേണല്‍ കമ്മറ്റിയെ സമീപിച്ചിരുന്നത്. പരാതിയില്‍ ആദ്യ ഘട്ട അന്വേഷണം പൂര്‍ത്തിയായിതിന് ശേഷമായിരുന്നു ഇന്റേണല്‍ കമ്മറ്റിയെ സമീപിച്ചത്. ഉദ്യോഗസ്ഥന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടും സുരേഷ് ഗോപി എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്നും പരാതിക്കാരി ചോദിക്കുന്നു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News