വീണ്ടും പാകിസ്ഥാൻ ടെസ്റ്റ് ടീം നായകനായി ബാബർ അസം തെരഞ്ഞെടുക്കപ്പെട്ടു. പാകിസ്ഥാൻ – വെസ്റ്റ് ഇൻഡീസ്, പാകിസ്ഥാൻ – ഇംഗ്ലണ്ട് പര്യടങ്ങൾക്കായുള്ള പാക് സ്ക്വാഡിനെ പ്രഖ്യാപിക്കുന്നതിനിടെ ആയിരുന്നു പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിബിസി) നായകസ്ഥാനത്തെ അഴിച്ചുപണിയെ കുറിച്ച് പ്രഖ്യാപനം നടത്തിയത്. ടീമിലെ മോശം പ്രകടനങ്ങളെ തുടർന്ന് ഷാൻ മസൂദിനെ നീക്കിയതോടെ ആണ് ബാബർ ആസാമിന് പാകിസ്ഥാൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തേക്കുള്ള വാതിൽ തുറന്നത്.
ഷാൻ മസൂദിന്റെ ക്യാപ്റ്റൻസിയിൽ 16 റെസ്റ്റുകളാണ് പാകിസ്ഥാൻ കളിച്ചത്. അതിൽ 12 മത്സരങ്ങളിലും പരാജയമായിരുന്നു ഫലം. ഇതോടെയാണ് മസൂദിന് തന്റെ നായക പദവി തെറിച്ചത്. ബംഗ്ലാദേശിനെതിരെ പാകിസ്ഥാൻ സ്വന്തം മണ്ണിൽ തോൽവി ഏറ്റുവാങ്ങിയത് ഉൾപ്പെടെ താരത്തിന് തിരിച്ചടിയായി മാറിയിരുന്നു.
