ദുബായ് : ബലിപെരുന്നാളിനോടനുബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള അറവുശാലകൾ പൂർണസജ്ജമായതായി അധികൃതർ അറിയിച്ചു. മണിക്കൂറിൽ 1000 മൃഗങ്ങളെ വരെ കൈകാര്യംചെയ്യാൻ ശേഷിയുള്ള അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് സുരക്ഷിതവും സുഗമവുമായ സേവനം ഉറപ്പാക്കാൻ വിപുലമായ പ്രവർത്തനപദ്ധതിയാണ് ദുബായ് മുനിസിപ്പാലിറ്റി തയ്യാറാക്കിയിട്ടുള്ളത്. ഈ വർഷം പെരുന്നാൾ പ്രമാണിച്ച് ഏകദേശം 20,000 മൃഗങ്ങളെ അറവുശാലകളിൽ പ്രതീക്ഷിക്കുന്നുണ്ട്.
ബലിപെരുന്നാൾ: ദുബായിലെ അറവുശാലകൾ സജ്ജം
