ന്യൂഡൽഹി: തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തു ഇന്ധനവില 25 രൂപമുതൽ 28 രൂപ വരെ വർധിക്കുമെന്ന വർധിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര സർക്കാർ. ഇന്ധനവില ഉടൻ വർധിപ്പിക്കാൻ പദ്ധതിയിലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
കൂടാതെ, അസംസ്‌കൃത എണ്ണയുടെയും എൽ.പി.ജി യുടെയും അന്താരഷ്ട്ര വിലകൾ അസ്ഥിരമാണെന്നും ഇന്ധനവില സ്ഥിരമായി നിലനിർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രെട്ടറി സുജാത ശർമ്മ പറഞ്ഞു. ജനങ്ങളിൽ ആശങ്കയും പരിഭ്രാന്തിയും ഉണ്ടാക്കാനാണ് ഇത്തരം തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. നാലുവർഷത്തിനിടെ പെട്രോൾ, ഡീസൽ വില വർധിപ്പിക്കാത്ത ഒരേയൊരു രാജ്യം ഇന്ത്യയെന്നും മന്ത്രലയം എക്സ് പോസ്റ്റിൽ വ്യക്തമാക്കി.
തിരഞ്ഞെടുപ്പുകൾ അവസാനിക്കുന്നതോടെ ഇന്ധനവില വർധിപ്പിച്ചേക്കുമെന്ന കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് വിശദീകരണം.
തിരഞ്ഞെടുപ്പിന് ശേഷം ഇന്ധനവില വർധിപ്പിക്കുമെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം
