തിരുവനന്തപുരം: വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ ഉപരോധ കേസിലെ പ്രതികളായ ഡെപ്യൂട്ടി മേയർ ആശാനാഥ് ഉൾപ്പെടെയുള്ളവർ നോട്ടീസ് നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ ഹാജരായില്ല. വട്ടിയൂർക്കാവ് സംഘർഷത്തിന് കാരണക്കാരായ പോലീസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് പ്രതികളായ മൂന്ന് കൗൺസിലർമാർ രേഖമൂലം പൊലീസിന് മറുപടി നൽകി. കൂടാതെ, ഹാജരാകാനുള്ള അസൗകര്യം അറിയിച്ച് ഡെപ്യൂട്ടി മേയർ ആശാനാഥ് ഇ-മെയിൽ മുഖേന മറുപടി നൽകി. കേസിലെ അഞ്ചാം പ്രതിയും മുൻ ഡിജിപിയുമായ ആർ ശ്രീലേഖയ്ക്ക് പോലീസ് ഇതുവരെ നോട്ടീസ് നൽകിയിട്ടില്ല. ശ്രീലേഖ സ്ഥലത്തില്ലെന്നാണ് പോലീസ് വിശദമാക്കിയത്. സ്റ്റേഷൻ ഉപരോധത്തിൽ ശ്രീലേഖയെ ആദ്യം പ്രതിയാക്കിയിരുന്നില്ല. സിപിഎം ആരോപണത്തിന് ശേഷമാണ് പ്രതി ചേർത്തത്.
Post Views: 4



