കോട്ടയം: കേരളത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്ന് നിയുക്ത എംഎല്‍എ ചാണ്ടി ഉമ്മന്‍. മുഖ്യമന്ത്രി ചര്‍ച്ചകള്‍ വിജയത്തിന്റെ ശോഭ കെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടിയെപോലെയൊരു മുഖ്യമന്ത്രിയെ ലഭിച്ചെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേരളത്തിന് മുഖ്യമന്ത്രിയെ ലഭിക്കുമ്പോള്‍ തന്നെ പുതുപ്പള്ളിക്കൊരു മന്ത്രിയെ ലഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ ചാണ്ടിക്ക് ശേഷം ഉമ്മന്‍ ചാണ്ടിയെ പോലൊരു വ്യക്തി തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതേപോലൊരു ആള്‍ തന്നെ വന്നിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയാകുന്ന നിമിഷം തന്നെ പുതുപ്പള്ളിക്ക് മന്ത്രിയെ ലഭിക്കും. അതുകൊണ്ട് എന്നെ പ്രത്യേകിച്ച് മന്ത്രിയാക്കണമെന്നില്ല. മറ്റു കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കും. അന്തിമ തീരുമാനമെടുക്കുന്നത് പാർട്ടിയാണ്. പാര്‍ട്ടി അവസരം തന്നതുകൊണ്ടാണ് ഞാൻ മത്സരിച്ചത്. പാര്‍ട്ടി അവസരം തന്നാല്‍ ഉറപ്പായാലും മന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, രമേശ് ചെന്നിത്തലയുടെ വിഷയത്തിൽ, എന്തെങ്കിലുമുണ്ടെങ്കില്‍ പാര്‍ട്ടി ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
