കോമൺവെൽത്ത് ഗെയിംസിൽ ബോക്സിങിൽ ഇന്ത്യയ്ക്കായി സ്വർണം നേടി ചരിത്രമെഴുതിയതിന് പിന്നാലെ തന്റെ കരിയറിലെ സുപ്രധാന വഴിത്തിരിവിനെ കുറിച്ച് തുറന്നുപറഞ്ഞ് ബോക്സിങ് താരം സാക്ഷി ചൗധരി. തന്റെ കരിയറിലെ വിജയത്തിന് പിന്നിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലി വഹിച്ച പങ്കിനെക്കുറിച്ചാണ് സാക്ഷി ചൗധരി സംസാരിച്ചത്. ഗ്ലാസ്ഗോയിൽ നടന്ന വനിതകളുടെ 51 കിലോ വിഭാഗത്തിലാണ് ഹരിയാനക്കാരിയായ സാക്ഷി സ്വർണം സ്വന്തമാക്കിയത്. തന്റെ കരിയറിലെ വളരെ നിർണായകമായൊരു ഘട്ടത്തിലാണ് കോഹ്‌ലി സഹായം നൽകിയതെന്ന് അവർ വ്യക്തമാക്കി. വിരാട് കോഹ്‍ലി ഫൗണ്ടേഷൻ വഴിയാണ് സാക്ഷിക്ക് മുൻ ഇന്ത്യൻ നായകന്റെ സഹായമെത്തിയത്.
തനിക്കേ നൽകിയ പിന്തുണയ്ക്ക് സാക്ഷി ചൗധരി കോഹ്‍ലിക്ക് നന്ദി അറിയിച്ചു. കേവലം സാമ്പത്തിക സഹായത്തിൽ മാത്രം ഒതുങ്ങുന്നതല്ല കോഹ്‍ലി നൽകിയ പിന്തുണയെന്നും അവർ വ്യക്തമാക്കി.പ രിക്കുകൾ കാരണം 2022ലെ കോമൺവെൽത്ത് ഗെയിംസും 2023ലെ ഏഷ്യൻ ഗെയിംസും നഷ്ടമായതിനെ തുടർന്നാണ് 54 കിലോയിൽ നിന്നു താരം 51 കിലോ വിഭാഗത്തിലേക്ക് മാറിയത്. ഫൈനലിൽ ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ 5-0 എന്ന സ്കോറിന് തകർത്തെറിഞ്ഞായിരുന്നു സാക്ഷിയുടെ ചരിത്ര നേട്ടം.
