സലാല: ഖരീഫ് കാലത്ത് മൂടൽമഞ്ഞ് പുതച്ചുകിടക്കുന്ന ദോഫാർ സഞ്ചാരികളുടെ മനംകവരുന്ന കാഴ്ചയാണ്. എന്നാൽ ആസ്വാദനത്തിന് അപ്പുറം ഈ മൂടൽമഞ്ഞിൽ നിന്ന് വെള്ളം കിട്ടുമോയെന്ന് പഠിക്കുകയാണ് ഒമാൻ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം. അന്തരീക്ഷത്തിൽ നിന്ന് എത്രത്തോളം ഈർപ്പം പിടിച്ചെടുക്കാൻ കഴിയുമെന്ന് അളക്കാൻ ശേഖരണ സ്റ്റേഷനുകൾ സ്ഥാപിച്ചാണ് പഠനം. ഇതിനായി ഗവർണറേറ്റിലെ ഒമ്പത് സ്ഥലങ്ങളിലായി 12 ഫോഗ്-ക്യാച്ചിങ് സ്റ്റേഷനുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഘനീഭവിക്കുന്ന നിരക്ക്, ജലലഭ്യത, മൂടൽമഞ്ഞ് രൂപപ്പെടുന്നതിനെ സ്വാധീനിക്കുന്ന കാലാവസ്ഥാ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് സ്‌റ്റേഷനുകളിൽ ശേഖരിക്കുക.
Post Views: 51



