രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പാളത്തിലെത്തുന്നു; 2027 ൽ പരീക്ഷണ ഓട്ടം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്ത്യൻ റെയിൽവേ ചരിത്രത്തിൽ ഒരു വൻ കുതിച്ചുചാട്ടത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്നത്. പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 മെയ്-ജൂൺ മാസങ്ങളിൽ ട്രാക്ക് പരിശോധനയ്ക്ക് ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തിന്റെ തദ്ദേശീയ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലും ‘മേയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതി ശക്തിപ്പെടുത്തുന്നതിലും ഇതൊരു നിർണ്ണായക നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്.ഈ തദ്ദേശീയ ഹൈസ്പീഡ് ട്രെയിനിന്റെ ആദ്യത്തെ ബോഡി ഫ്രെയിം വിജയകരമായി നിർമ്മിച്ച്, അതിന്റെ ഘടനാപരമായ കരുത്ത് പരിശോധിക്കുന്നതിനുള്ള നിർണ്ണായകമായ ‘സ്ക്വീസ് ടെസ്റ്റിനായി’ അയച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

ട്രെയിനിന്റെ ബോഡിക്ക് ഉയർന്ന വേഗതയിലുണ്ടാകുന്ന സമ്മർദ്ദങ്ങളെ എത്രത്തോളം പ്രതിരോധിക്കാൻ സാധിക്കുമെന്ന് ഉറപ്പുവരുത്താനാണ് ഈ പരിശോധന നടത്തുന്നത്. അടുത്ത വർഷം മെയ്-ജൂൺ മാസത്തോടെ നിർമ്മാണം പൂർത്തിയാക്കി ട്രാക്കിലിറങ്ങുന്ന ട്രെയിൻ, ഏകദേശം മൂന്ന് മുതൽ നാല് മാസക്കാലം കടുത്ത സുരക്ഷാ-സാങ്കേതിക പരിശോധനകൾക്ക് വിധേയമാക്കും. ഈ പരീക്ഷണ ഓട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിൻ രാജ്യത്തിന് സമർപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുംബൈ-അഹമ്മദാബാദ് ഹൈസ്പീഡ് റെയിൽവേ കോറിഡോറിന്റെ ഭാഗമായ ഗുജറാത്തിലെ സൂററ്റ് മുതൽ വാപി വരെയുള്ള സെക്ഷന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ വർഷം ഡിസംബറോടെ പൂർണ്ണമായും സജ്ജമാകുമെന്ന മറ്റൊരു സുപ്രധാന പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടായി.

ജാപ്പനീസ് സാങ്കേതികവിദ്യയുടെയും സഹകരണത്തിന്റെയും പിന്തുണയോടെ വികസിപ്പിക്കുന്ന ഈ ഹൈസ്പീഡ് റെയിൽ പദ്ധതി പടിഞ്ഞാറൻ ഇന്ത്യയിലെ പ്രധാന സാമ്പത്തിക കേന്ദ്രങ്ങളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതാണ്. ഈ അത്യാധുനിക റെയിൽ ശൃംഖല യാഥാർത്ഥ്യമാകുന്നതോടെ ഗുജറാത്തും മഹാരാഷ്ട്രയും തമ്മിലുള്ള യാത്രാസമയത്തിൽ വൻ കുറവുണ്ടാകും. വഡോദരയിൽ നിന്നും മുംബൈയിലേക്കുള്ള യാത്രാസമയം വെറും 1.5 മണിക്കൂറായി ചുരുങ്ങുമെന്നാണ് റെയിൽവേ മന്ത്രാലയം അവകാശപ്പെടുന്നത്. ഇത് ഇരു സംസ്ഥാനങ്ങളിലെയും ബിസിനസ്, ടൂറിസം മേഖലകൾക്ക് വലിയ ഉത്തേജനം നൽകും.

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ പുരോഗതിക്കൊപ്പം രാജ്യത്തെ ചരക്കുനീക്ക പാതകളുടെ വികസനത്തിലും വലിയൊരു നേട്ടം രാജ്യം കൈവരിച്ചിട്ടുണ്ട്. പശ്ചിമ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിന്റെ (WDFC) 326 കിലോമീറ്റർ നീളമുള്ള മൂന്ന് പ്രധാന സെക്ഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. ഏകദേശം 20,700 കോടിയിലധികം രൂപ ചെലവഴിച്ചാണ് ന്യൂ സാനന്ദ് (നോർത്ത്)-ന്യൂ മകർപുര, ന്യൂ ഉമ്പർഗാവ്-ന്യൂ സഫാലെ, ന്യൂ സഫാലെ-ന്യൂ ജെഎൻപിടി എന്നീ പാതകൾ പൂർത്തിയാക്കിയത്. ജവഹർലാൽ നെഹ്‌റു പോർട്ടുമായി (JNPT) നേരിട്ട് ബന്ധിപ്പിക്കുന്ന ഈ പാത ചരക്കുകളുടെ ദ്രുതഗതിയിലുള്ള നീക്കത്തിനും ലോജിസ്റ്റിക്സ് ചെലവുകൾ ഗണ്യമായി കുറയ്ക്കുന്നതിനും സഹായിക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News