അന്തരിച്ച വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെയെ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാതീതമായ തിളക്കമുള്ള ശബ്ദമെന്നും തലമുറകൾക്ക് പ്രചോദനമായ വ്യക്തിത്വമെന്നും അദ്ദേഹം ആശാ ഭോസ്‌ലെയെ വിശേഷിപ്പിച്ചു. അവരുടെ വിടവാങ്ങലിൽ അതിയായ ദുഃഖം ഉണ്ടെന്നും ആശാ ഭോസ്‌ലേയുമായുള്ള തന്റെ സംഭാഷണങ്ങൾ എപ്പോഴും ഓർമ്മയിൽ സൂക്ഷിക്കുമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.
“ഇന്ത്യ കണ്ടിട്ടുള്ളതിൽ ഏറ്റവും പ്രതിഭാശാലിയും ബഹുമുഖ പ്രതിഭയുമായ ശബ്ദങ്ങളിൽ ഒരാളായ ആശാ ഭോസ്‌ലെജിയുടെ വിടവാങ്ങലിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. ദശകങ്ങൾ നീണ്ട അവരുടെ അസാധാരണമായ സംഗീത ജീവിതം നമ്മുടെ സാംസ്‌കാരിക പൈതൃകത്തെ സമ്പന്നമാക്കുകയും ലോകമെമ്പാടുമുള്ള എണ്ണമറ്റ ഹൃദയങ്ങളെ സ്പർശിക്കുകയും ചെയ്തു. അവരുടെ ആത്മാവുള്ള മെലഡികളോ ഊർജ്ജസ്വലമായ ഗാനങ്ങളോ ആകട്ടെ , അവരുടെ ശബ്ദം കാലാതീതമായ തിളക്കം വഹിച്ചു. അവരുമായുള്ള എന്റെ സംഭാഷണം ഞാൻ എപ്പോഴും ഓർക്കും. അവരുടെ കുടുംബത്തിനും ആരാധകർക്കും സംഗീത പ്രേമികൾക്കും എന്റെ അഗാധമായ അനുശോചനം. അവർ തലമുറകൾക്ക് പ്രചോദനം ആയിരിക്കും. അവരുടെ ഗാനങ്ങൾ ആളുകളുടെ ജീവിതത്തിൽ എപ്പോഴും പ്രതിധ്വനിക്കും.” പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചു.
