ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടുന്ന താരമായി മാറി ഫ്രാൻസിന്റെ സൂപ്പർ താരം കിലിയൻ എംബാപ്പെ. 22 ഗോളുകൾ അടിച്ചുകൂട്ടിയാണ് എംബാപ്പെ ഈ നേട്ടം സ്വന്തമാക്കിയത്. സാക്ഷാൽ ലയണൽ മെസിയെ മറികടന്നാണ് എംബാപ്പെ ഈ നേട്ടം സ്വന്തം പേരിൽ കുറിച്ചത്. 21 ഗോളുകളാണ് സാക്ഷാൽ ലയണൽ മെസിയുടെ അക്കൗണ്ടിൽ ഉള്ളത്. ഒരൊറ്റ ഗോളിന്റെ വ്യത്യാസമാണ് ഇരുതാരങ്ങളും തമ്മിൽ ഉള്ളത്. മെസ്സിയെ സംബന്ധിച്ചിടത്തോളം ലോകകപ്പ് കലാശപ്പോരാട്ടം ബാക്കിയുണ്ട്.
ഗോൾഡൻ ബൂട്ട് റേസിലും ലോകകപ്പ് ടോപ് സ്കോറർ പോരിലും എംബാപ്പെയെ മറികടക്കാൻ മെസിക്ക് ഒരു അവസരം മുന്നിലുണ്ട്. ഈ വർഷമാണ് ജർമനിയുടെ മിറോസ്ലാവ് ക്ലോസിന്റെ റെക്കോർഡ് പഴങ്കഥയാക്കിക്കൊണ്ട് മെസി ലോകകപ്പിലെ ടോപ് സ്‌കോറർ ആയത്. 16 ഗോളുകളായിരുന്നു മിറോസ്ലാവ് ക്ലോസിന്റെ സമ്പാദ്യം. മെസി മറികടന്ന നേട്ടമാണ് എംബപ്പേ വീണ്ടും തിരുത്തികുറിച്ചത്.
ഗോൾഡൻ ബൂട്ട് റേസിൽ രണ്ട് ഗോളുകളുടെ വ്യത്യാസമാണ് ഇരുതാരങ്ങളും തമ്മിൽ ഉള്ളത്. എംബാപ്പെയുടെ സമ്പാദ്യം പത്ത് ഗോളുകൾ ആണെങ്കിൽ എട്ട് ഗോളുകളാണ് മെസിയുടെ നേട്ടം. അസിസ്റ്റുകൾ മെസിക്കും എംബാപ്പയ്ക്കും ഒരുപോലെതന്നെയാണ്. നാല് അസിസ്റ്റുകളാണ് ഇരുവർക്കും ഉള്ളത്.
