ഒരാൾ രാജ്യത്തെ പൗരനാണോയെന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ല: സുപ്രീം കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: പൗരത്വത്തിൽ സംശയമുള്ള വോട്ടർമാരെ വോട്ട്പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷന് ഭരണഘടനാപരമായ അധികാരമുണ്ടെന്ന് സുപ്രീം കോടതി. എന്നാൽ, ഒരാൾ ഇന്ത്യൻ പൗരനാണോ അല്ലയോ എന്ന് തീരുമാനിക്കാനുള്ള അധികാരം തിരഞ്ഞെടുപ്പ് കമ്മീഷനില്ലെന്നും കോടതി ഓർമ്മിപ്പിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് ഈ സുപ്രധാന നിരീക്ഷണം നടത്തിയത്.

പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന വോട്ട്പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട്, ഒരാളുടെ പൗരത്വ പദവി അന്തിമമായി തീരുമാനിക്കാനുള്ള അതോറിറ്റി തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്ന് കോടതി ആവർത്തിച്ചു വ്യക്തമാക്കി. വോട്ട്പട്ടികയിൽ നിന്ന് പേര് ഒഴിവാക്കപ്പെട്ട, പൗരത്വത്തിൽ സംശയമുള്ളവരുടെ പട്ടിക കേന്ദ്ര സർക്കാരിന് കൈമാറാനാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിർദ്ദേശിച്ചത്. പൗരത്വം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ യോഗ്യതയുള്ള അതോറിറ്റി കേന്ദ്ര സർക്കാരാണ്.

വോട്ട്പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റുന്നത് കൊണ്ട് മാത്രം ഒരാളുടെ ഇന്ത്യൻ പൗരത്വം ഇല്ലാതാകുന്നില്ല. പശ്ചിമ ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഭാരവാഹിയായ പ്രസൻജിത് ബോസ് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമർശങ്ങൾ. വോട്ട്പട്ടിക പുതുക്കലിന്റെ ഭാഗമായി പൗരത്വത്തിൽ സംശയമുണ്ടെന്ന് കാട്ടി പേര് നീക്കം ചെയ്യപ്പെട്ട ആളുകൾക്ക് റേഷൻ ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന് ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.വോട്ട്പട്ടികയിൽ നിന്ന് പേര് വെട്ടിയത് പൗരത്വം റദ്ദാക്കലായി കണക്കാക്കി ജനങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് സുപ്രീം കോടതി പശ്ചിമ ബംഗാൾ സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും നോട്ടീസ് അയച്ചു. ഹർജിയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി ഓഗസ്റ്റ് 25-ലേക്ക് മാറ്റി.

Tags :

Ardra

Leave a Reply

Your email address will not be published. Required fields are marked *

Recent News