പാണക്കാട്: കാന്തപുരത്തിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തെ വിമർശിച്ച മുഖ്യമന്ത്രി വി.ഡി സതീശനെതിരെ എ.പി സുന്നി വിഭാഗം രംഗത്ത്. ഭരണാധികാരികൾ അനാവശ്യ വിവാദങ്ങൾ അവസാനിപ്പിക്കേണ്ടിയിരുന്നു. ഭരണാധികാരികളുടെ വിമർശന ശൈലി കാന്തപുരത്തിൻ്റെ കോലം കത്തിക്കലിലേക്ക് വരെ എത്തിച്ചു. സിറാജ് പത്രത്തിലാണ് എസ് വൈ എസ് നേതാവ് റഹ്മത്തുള്ള സഖാഫി എളമരത്തിൻ്റെ ലേഖനം.
മുഖ്യമന്ത്രിയുടെ പേര് പറയാതെയാണ് വിമർശനം. വിഷയത്തിൽ പിണറായിയും കെ സി വേണുഗോപാലും കൈകൊണ്ട നിലപാടിന് പ്രശംസിക്കാനും എസ് വൈ എസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മറന്നിട്ടില്ല. സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നത് നാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ ഒതുങ്ങിക്കഴിയണമെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.
സ്ത്രീകൾ പൊതുവേദികളിൽ എത്തുന്ന കാര്യത്തിൽ കാന്തപുരത്തിന്റേത് 19 ആം നൂറ്റാണ്ടിലെ നിലപാട് എന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചത്. ഇത്തരം നിലപാടുകള്‍ പുരോഗമന കേരളത്തിന് ചേർന്നതല്ല. ശക്തിയായ എതിർപ്പാണ് ഇത്തരം പ്രസ്താവനകളോടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രസ്താവനങ്ങള്‍ ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.



