മസ്കത്ത്: ഒമാനിൽ 15 വയസ്സിന് താഴെയുള്ള കുട്ടികളെയോ ഗാർഹിക തൊഴിലാളികളെയോ മോശമായ രീതിയിൽ സോഷ്യൽ മീഡിയ കണ്ടന്റുകളിൽ ചിത്രീകരിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ. 3 വർഷം വരെ തടവും 5,000 ഒമാനി റിയാൽ വരെ പിഴയും അല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. കുട്ടികളിൽ അക്രമവാസനയോ അമിതമായ ഭയമോ ഉണ്ടാക്കുന്ന രീതിയിലുള്ള കണ്ടന്റുകൾ പ്രചരിപ്പിക്കുന്നത് റോയൽ ഡിക്രി (No. 61/2026) പ്രകാരമുള്ള സൈബർ ക്രൈം നിയമത്തിലെ ആർട്ടിക്കിൾ 36/7 അനുസരിച്ച് ശിക്ഷാർഹമാണ്. സമൂഹ മാധ്യമങ്ങളിൽ കണ്ടന്റുകൾ നിർമിച്ച് പ്രസിദ്ധീകരിക്കുന്നതിന് മുൻപ് കുട്ടികളെയും മറ്റ് ദുർബലവിഭാഗങ്ങളെയും അത് എങ്ങനെ ബാധിക്കുമെന്ന് നിർമാതാക്കൾ ബോധവാന്മാരായിരിക്കണമെന്ന് പ്രോസിക്യൂഷൻ ഓർമപ്പെടുത്തി.
Post Views: 40



