ട്രംപ് വീണ്ടും തെറ്റിദ്ധരിക്കപ്പെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ടെഹ്‌റാൻ: പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ എട്ട് സ്ത്രീകളെ വധശിക്ഷയ്ക്ക് വിധേയരാക്കുമെന്ന വാദം നിഷേധിച്ച് ഇറാൻ. ഇക്കാര്യവുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചില മനുഷ്യാവകാശ പ്രവർത്തകരും ഉൾപ്പെടെ ഉന്നയിച്ച വാദങ്ങൾ തെറ്റാണെന്ന് ഇറാൻ ജുഡീഷ്യറി ഔദ്യോഗികമായി അറിയിച്ചു. വ്യാജ വാർത്തകളാൽ ട്രംപ് ഒരിക്കൽ കൂടി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും ഇറാൻ വ്യക്തമാക്കി.

വധശിക്ഷ കാത്തിരിക്കുന്നവരെന്ന് പറഞ്ഞ സ്ത്രീകളിൽ ചിലരെ ഇതിനോടകംതന്നെ വിട്ടയച്ചിട്ടുണ്ട്. ബാക്കിയുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ പരാമവധി തടവുശിക്ഷയാകും ലഭിക്കുകയെന്നും ഇറാൻ ജുഡീഷ്യറി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി.

മനുഷ്യാവകാശ പ്രവർത്തകർ ഉന്നയിച്ച ആരോപണമാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും നേരത്തേ ആവർത്തിച്ചിരുന്നത്. ഇറാനിലെ എട്ട് സ്ത്രീകൾ വധശിക്ഷ കാത്ത് കഴിയുകയാണെന്നായിരുന്നു മനുഷ്യാവകാശ പ്രവർത്തകന്റെ അവകാശവാദം. ഇവരുടെ ചിത്രങ്ങളെന്ന് പറഞ്ഞ് എട്ട് സ്ത്രീകളുടെ ചിത്രങ്ങളും ഇയാൾ പോസ്റ്റ്‌ചെയ്തിരുന്നു. ഇതേ പോസ്റ്റാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവർത്തിച്ചത്. ഈ സ്ത്രീകളെ വിട്ടയക്കണമെന്നും ഇത് ചർച്ചകളിൽ ഇറാന് അനുകൂലഘടകമാകുമെന്നും ട്രംപ് പറഞ്ഞിരുന്നു.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News