തിരുവനന്തപുരം: എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകൻ തുഷാർ വെള്ളാപ്പള്ളിക്കുമെതിരെ അക്രമത്തിന് ആഹ്വാനം ചെയ്ത് തോക്കുസ്വാമി എന്നറിയപ്പെടുന്ന ഹിമവൽ ഭദ്രാനന്ദ മഹേശ്വര സ്വാമി. ജെ.സി.ബി കൊണ്ട് ഇടിച്ചു കളയണമെന്നും മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ലെന്നും പൊതുചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു. ഈഴവരുടെ ആമാശയത്തിനകത്ത് കൈയിട്ടു വാരി തിന്ന് ജീവിക്കുകയാണ് വെള്ളാപ്പള്ളി. തന്റെ ശിഷ്യന്മാരിൽ ഒരാളാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ജയിലിൽ പോയതെന്നും ഹിമവൽ ഭദ്രാനന്ദ വെളിപ്പെടുത്തി. ‘ശ്രീലങ്കയിലെ പ്രസിഡന്റിനെ അടിച്ചോടിച്ചത് പോലെ ഒരുപതിനായിരം പേർ ഒത്തുകൂടി അവന്റെ വീട്ടിലേക്ക് മാർച്ച് നടത്തണം. ജെസിബി കൊണ്ട് ഇടിച്ചു കളഞ്ഞാൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല. കാരണം മാസ് മർഡർ ചെയ്താൽ ഒരു നിയമത്തിനും നമ്മളെ തൊടാൻ പറ്റില്ല. ഇവനെ അടിച്ചു കളയും നമ്മൾ. ഗോകുലം ഗോപാലന്റെ ദേഹത്ത് ഒരു ഉണ്ട പോയിട്ട് ഒരു രോമം പോലും അടിക്കാനാവില്ല. അവൻ ആരാണെന്നാണ് വിചാരിക്കുന്നത്? ഇത്രയും പറഞ്ഞില്ലെങ്കിൽ ആണായിട്ട് ജനിച്ചിട്ട് കാര്യമില്ല’എന്നും ഹിമവൽ ഭദ്രാനന്ദ പറഞ്ഞു.



