ചെന്നൈ: മുഖ്യമന്ത്രി ജോസഫ് സി. വിജയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ‘തമിഴ് തായ് വാഴ്ത്ത്’ (തമിഴ് പ്രാർത്ഥനാ ഗീതം) മൂന്നാമതായി ആലപിച്ചതിലുണ്ടായ പ്രോട്ടോക്കോൾ ലംഘനത്തിൽ പരസ്യ വിശദീകരണം വേണമെന്ന് സിപിഐ. വന്ദേമാതരത്തിനും ദേശീയഗാനത്തിനും പിന്നാലെ തമിഴ് പ്രാർത്ഥനാ ഗീതത്തെ തള്ളിയത് തമിഴ് പാരമ്പര്യത്തോടുള്ള അവഹേളനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി എം. വീരപാണ്ഡ്യൻ പറഞ്ഞു.
ഈ ഗുരുതരമായ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ആരാണെന്ന് തമിഴ്‌നാട് സർക്കാർ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ് തായ് വാഴ്ത്തിന് അർഹമായ മുൻഗണന നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ തമിഴക വെട്രി കഴകം തയ്യാറാകണമെന്നും ഇത്തരം പിഴവുകൾ മേലിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
