Category: latest

അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി

കൊച്ചി: സുരക്ഷിതമല്ലാത്തതും സാങ്കേതിക അനുമതിയുമില്ലാതെ പ്രവര്‍ത്തിക്കുന്നതുമായ അനധികൃത വാക്വം ലിഫ്റ്റുകളുടെ പ്രവര്‍ത്തനം തടയണമെന്ന് ഹൈക്കോടതി ഉത്തരവ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സുരക്ഷിതമല്ലാത്ത വാക്വം ലിഫ്റ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനെതിരെ കേരള എലിവേറ്റര്‍ മാനുഫാക്ചറേഴ്‌സ് അസോസിയേഷന്‍ (കീമ) നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ വിധി.2024-ൽ കോടതി നൽകിയ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിൽ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരാജയപ്പെട്ടതിനെത്തുടർന്ന് സംഘടന വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഇതു സംബന്ധിച്ച ബോധവത്ക്കരണം ആവശ്യമാണെന്ന് കീമ ഭാരവാഹികള്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്ത് […]
Read more

ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ വാഹനത്തിന് പിഴയിട്ട് MVD

പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിയ ഓഫ് റോഡ് വാഹനത്തിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന് മുന്‍വശം നിയമവിരുദ്ധമായി ലൈറ്റുകള്‍ ഘടിപ്പിച്ചതിന് 5000 രൂപയും പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് 2000 രൂപയുമാണ് പിഴ ചുമത്തിയത്.പത്തനംതിട്ട മെഴുവേലി സ്വദേശി അമലിന്റെ ഉടമസ്ഥതയിലുള്ള വാഹനത്തിനാണ് പിഴ ചുമത്തിയത്. വാഹനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് വാങ്ങാന്‍ പോകവേ ആണ് വാഹന പരിശോധന നടത്തി പിഴ ചുമത്തിയത്. അതേസമയം പെറ്റി അടയ്ക്കാന്‍ തയ്യാറാണെന്നാണ് വാഹനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. നിയമം എല്ലാവര്‍ക്കും […]
Read more

സിജെപി രാഷ്ട്രീയ പാര്‍ട്ടിയാകില്ല, സമ്മര്‍ദ്ദ ശക്തിയായി തുടരാൻ തീരുമാനം

മുംബൈ: കോക്രോച്ച് ജനതാ പാര്‍ട്ടി രാഷ്ട്രീയ പാര്‍ട്ടിയാകില്ല. രാജ്യത്ത് ഒരു സമ്മര്‍ദ്ദ ശക്തിയായി തുടരാനാണ് സിജെപിയുടെ തീരുമാനം. മുംബൈയിലെ സിജെപി യോഗത്തിലാണ് സ്ഥാപകന്‍ അഭിജീത് ദീപ്‌കെ തീരുമാനം അറിയിച്ചത്. രാജ്യത്ത് ഇനിയും ജനകീയ മുന്നേറ്റങ്ങള്‍ സംഘടിപ്പിക്കുമെന്നും സിജെപി പറഞ്ഞു. സോനം വാങ് ചൂക്കിനെ സിജെപിയുടെ മുഖ്യ ഉപദേശകനായി മുന്നോട്ട് കൊണ്ട് പോകാനാണ് തീരുമാനം. രാജ്യത്തെ രാഷ്ട്രീയം, നീതിന്യായ വ്യവസ്ഥ, മാധ്യമങ്ങള്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയ പൊതുസ്ഥാപനങ്ങളില്‍ ഉത്തരവാദിത്തവും നിഷ്പക്ഷതയും ഉറപ്പാക്കുന്നതിന് സമ്മര്‍ദ്ദ ശക്തിയായി തുടരുമെന്നാണ് സിജെപി വ്യക്തമാക്കിയിരിക്കുന്നത്. […]
Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സർക്കാരിന്റെ ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. കാവേരി നദീജല തര്‍ക്കത്തിലും പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ […]
Read more

പ്രവാസികൾക്ക് ആശ്വാസം; സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു

ജിദ്ദ: സൗദി എയർലൈൻസ് ജിദ്ദ-കോഴിക്കോട് സർവിസ് പുനരാരംഭിക്കുന്നു. ഡിസംബർ നാല് മുതലാണ് സർവിസ് പുനരാരംഭിക്കുക. ആഴ്ചയിൽ മൂന്ന് സർവിസുകളാണുണ്ടാകുക. മലബാറിലെ പ്രവാസികൾക്കും ഉംറ തീർഥാടകർക്കും ഇത് ഗുണമാകും. ജിദ്ദ- കോഴിക്കോട് സർവിസുകൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ സൗദി സമയം വൈകീട്ട് 4.30ന് ജിദ്ദയിൽ നിന്ന് പുറപ്പെട്ട് ഇന്ത്യൻ സമയം രാത്രി 12.25ന് കരിപ്പൂരിലെത്തും. തിങ്കളാഴ്ച പുലർച്ചെ ഒന്നിന് പുറപ്പെട്ട് രാവിലെ ഒമ്പതിന് തിരികെയെത്തും. കരിപ്പൂരിൽ നിന്ന് ശനി, തിങ്കൾ, ചൊവ്വ ദിവസങ്ങളിലാണ് ജിദ്ദയിലേക്ക് സർവിസ് നടക്കുന്നത്. ജിദ്ദ […]
Read more

70,000 ടിക്കറ്റുകൾ വിറ്റഴിഞ്ഞു ; വൻ ഹിറ്റായി ഇത്തിഹാദ് റെയിൽ

അബൂദബി: ഇത്തിഹാദ് റെയിൽ യാത്ര സർവിസ് വൻ ഹിറ്റ്. ജൂൺ 30ന് സർവിസ് ആരംഭിച്ച് അഞ്ച് ആഴ്ചക്കകം വിറ്റഴിഞ്ഞത് 70,000ൽ അധികം ടിക്കറ്റുകളാണ്. യുഎഇയിലുടനീളമുള്ളവർ ട്രെയിൻ യാത്ര വലിയ തോതിൽ തെരഞ്ഞെടുക്കുന്നതായി ഇത്തിഹാദ് റെയിൽ വ്യക്തമാക്കി. ഭൂരിഭാഗം യാത്രക്കാരും മുൻകൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്യുന്നുണ്ട്. ശരാശരി 12 ദിവസം മുമ്പെങ്കിലും യാത്രകൾ ബുക്ക് ചെയ്യുന്നുണ്ടെന്നും ഇത്തിഹാദ് റെയിൽ പറഞ്ഞു.ആഗസ്റ്റ് 15ന് അബൂദബിയിൽ നിന്ന് ഫുജൈറയിലേക്കുള്ള ട്രെയിനിന്‍റെ ടിക്കറ്റ് ഇതിനകം വിറ്റുതീർന്നു. ഓരോ യാത്രയിലും 400 യാത്രക്കാർക്കാണ് […]
Read more

തൃഷയ്ക്കെതിരായ പരാമർശം; ഉദയനിധി സ്റ്റാലിനെ വിമർശിച്ച് ഖുശ്ബു

ന്യൂഡൽഹി: തമിഴ്നാട് പ്രതിപക്ഷ നേതാവും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ നടി തൃഷയ്ക്കെതിരെ നടത്തിയ ‘സ്ത്രീവിരുദ്ധ’ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടിയുമായ ഖുശ്ബു സുന്ദർ. സ്വയം ഒരു നേതാവെന്ന് വിളിക്കാൻ അദ്ദേഹം ലജ്ജിക്കണമെന്ന് പറഞ്ഞ ഖുശ്ബു, താനും പലതവണ ലൈംഗികാധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ടെന്നും സ്ത്രീവിരുദ്ധതയും ലിംഗവിവേചനവും ഡിഎംകെയുടെ ‘പാരമ്പര്യത്തിന്റെ’ ഭാഗമാണെന്നും പരിഹസിച്ചു.‌ തിങ്കളാഴ്ച തഞ്ചാവൂരിൽ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ തൃഷക്കെതിരെ ഉദയനിധി നടത്തിയ ദ്വയാർഥ പ്രയോഗമാണ്‌ വിവാദങ്ങൾക്ക് തുടക്കമായത്. ജനക്കൂട്ടത്തിൽ നിന്ന് ‘തൃഷ-തൃഷ’ എന്ന […]
Read more

ആഗോള സമാധാന സൂചിക; ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ

ദോഹ: മിഡിൽ ഈസ്റ്റിലെയും വടക്കൻ ആഫ്രിക്കയിലെയും (മിന റീജിയൻ) ഏറ്റവും സമാധാനമുള്ള രാജ്യമായി ഖത്തർ. 2026ലെ ആഗോള സമാധാന സൂചിക പ്രകാരമാണ് മേഖലയിലെ ഏറ്റവും സുരക്ഷിതവും സ്ഥിരതയുള്ളതുമായ രാജ്യങ്ങളിലൊന്നാണെന്ന പദവി ഖത്തർ ഉറപ്പിച്ചത്. ആഗോള സൂചികയിൽ 163 രാജ്യങ്ങളിൽ 31ാം സ്ഥാനവും ഖത്തറിനാണ്. സാമൂഹിക സുരക്ഷ, സമാധാനം, സ്ഥിരത തുടങ്ങിയവയിലെ ശക്തമായ നേട്ടമാണ് ഒന്നാം സ്ഥാനം നിലനിർത്താൻ ഖത്തറിനെ സഹായിച്ചത്. കുറഞ്ഞ കുറ്റകൃത്യ നിരക്ക്, ഫലപ്രദമായ ഭരണം, സുരക്ഷിതമായ ജീവിത അന്തരീക്ഷം എന്നിവ പ്രതിഫലിപ്പിക്കുന്ന സാമൂഹിക സുരക്ഷയിലും […]
Read more

സ്‌പെയ്‌നിൽ കാട്ടുതീ; ദുരിതമനുഭവിക്കുന്നവർക്ക് 88 ലക്ഷം കൈമാറി മെസ്സി

മഡ്രിഡ്: സ്പെയിനിലെ കാട്ടുതീയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും പുനർനിർമാണപ്രവർത്തനങ്ങൾക്കുമായി 88 ലക്ഷം രൂപ നൽകി ഫുട്ബോൾ താരം ലയണൽ മെസ്സി. സ്പെയിനിലെ മഡ്രിഡിലുള്ള സിയേറ ഒസ്റ്റെ പ്രവിശ്യയിലെ പ്രവർത്തനങ്ങൾക്കാണ് മുൻ ബാഴ്സലോണ താരം കൂടിയായ മെസ്സി പണം നൽകിയത്. പ്രാദേശികഭരണകൂടത്തിന്റെ തലവനായ ഇസബെൽ ഡയസ് അയുസോയാണ് ഇക്കാര്യം പുറത്തുവിട്ടത്. യൂറോപ്പിലുണ്ടായ ഉഷ്ണതരംഗത്തെ തുടർന്ന് കാട്ടുതീ സ്‌പെയിനിൽ കനത്ത നാശം വിതച്ചിരുന്നു. ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയാണ് കത്തിയമർന്നത്. അർജന്റീനയിൽ ജനിച്ച മെസ്സി 13-ാം വയസിലാണ് ബാഴ്‌സലോണ ക്ലബ്ബിൽ കളിക്കാനായി സ്‌പെയ്‌നിലെത്തിയത്. […]
Read more

അനലോഗ് പനീറിന് വിലക്കേർപ്പെടുത്തി മഹാരാഷ്ട്ര

മുംബൈ: അനലോഗ് പനീർ നിർമിക്കുന്നതും സൂക്ഷിക്കുന്നതും വിൽക്കുന്നതും വിലക്കി മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ. വിലക്ക് ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ജയിൽശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ്. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് മരണം സംഭവിച്ചാൽ ശിക്ഷ ജീവപര്യന്തത്തിലേക്ക് നീളും. പകരക്കാരൻ എന്ന അർഥത്തിലാണ് അനലോഗ് എന്ന വാക്ക് ഉപയോഗിച്ചിരിക്കുന്നത്. യഥാർഥ പനീർ പാലിൽനിന്ന് നിർമിക്കുമ്പോൾ അനലോഗ് പനീർ വിലകുറഞ്ഞ വസ്തുക്കളുപയോഗിച്ച് കൃത്രിമമായി നിർമിക്കപ്പെടുന്നു. ഇതിലെ പാലിലെ കൊഴുപ്പിന് പകരം വെജിറ്റബിൾ ഓയിലോ പാം ഓയിലോ ഉപയോഗിക്കുന്നു. പനീറിൽ […]
Read more

Recent News