ടെഹ്‌റാൻ : ഇറാനിലെ പുരാതനമായ ജൂതദേവാലയം തകർത്ത് ഇസ്രായേൽ. ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാനിലെ റാഫി നിയ സിനഗോഗാണ് ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ തകർന്നതെന്ന് ഇറാൻ വാർത്താ ഏജൻസികളെ അടിസ്ഥാനമാക്കി എ.എഫ്.പി ആണ് റിപ്പോർട്ട് ചെയ്തത്. ഇറാനിലെ ഖൊറാസാൻ എന്ന ജൂതവിഭാഗക്കാർ അവരുടെ ആഘോഷങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്ന ദേവാലയമാണ് ഇതെന്ന് ഇറാൻ പത്രമായ ഷാർഗ് റിപ്പോർട്ട് ചെയ്‌തു.
രാത്രിയിൽ ഇസ്രയേലും അമേരിക്കയും നടത്തിയ കൂട്ട ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ടു. ദേവാലയത്തിനു സമീപത്തുള്ള കെട്ടിടത്തിൽ വലിയ രീതിയിലുള്ള ആക്രമണം ആയിരുന്നു ഇസ്രായേൽ നടത്തിയത്. ഇതിനിടയിലാണ് ജൂതദേവാലയവും ആക്രമിക്കപ്പെട്ടതെന്നും ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. തകർന്നു കിടക്കുന്ന ജൂതദേവാലയത്തിന്റെ വിവിധ ചിത്രങ്ങൾ ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഐ.ആർ.ഐ.ബി പുറത്തുവിട്ടു.
