പെൺകുട്ടിയെ കെട്ടിയിട്ടു മർദനം

ഷിംല: വീട്ടിലെ പേരയ്ക്ക പറിച്ചെന്നു പറഞ്ഞു പെൺകുട്ടിയെ കെട്ടിയിട്ടു മർദിച്ചു. ഹിമാചൽ പ്രദേശിലെ ഉനാ ജില്ലയിലാണ് സംഭവം നടന്നത്. പ്രദേശ വാസിയായ മുൻ സൈനികനാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ മകളെ കെട്ടിയിട്ടതും മർദിച്ചതും.
തന്റെ വീട്ടുവളപ്പിലെ പേരയ്ക്ക പറിച്ചെന്നു ആരോപിച്ചാണ് മുൻ സൈനികൻ പെൺകുട്ടിയെ മർദിച്ചതെന്നാണ് വിവരം. തുടർന്ന് പെൺകുട്ടിയെ വീട്ടിലെ ഗോവണിയോട് ചേർത്തുപിടിച്ചു ചങ്ങല ഉപയോഗിച്ച് കെട്ടിയിടുകയും ചെയ്തു. സംഭവം കണ്ട പ്രദേശവാസിയായ മർച്ചന്റ് നേവി ഉദ്യഗസ്ഥനാണ് വീഡിയോ പകർത്തിയത്. നവി ഉദ്യോഗസ്ഥൻ ചോദ്യം ഇയാളെ ചെയ്യുന്നതും പെൺകുട്ടി നിർത്താതെ കരയുന്നതും വിഡിയോയിൽ കാണാം. മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ചൈൽഡ് ലൈനിലും പോലീസിലും വിവരനറിയിക്കുകയായിരുന്നു. ഇതോടെ സൈനികൻ പെൺകുട്ടിയുടെ കെട്ടഴിച്ചു വിട്ടു. സംഭവത്തിൽ സ്വമേധയാ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *