ഡൽഹി : മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപിച്ച് കന്യാസ്ത്രീകളെയും മഠത്തിലെ വിദ്യാർത്ഥികളെയും മണിക്കൂറുകളോളം തടഞ്ഞുവെച്ചു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം നടന്നത്. റെയിൽവേ പൊലീസാണ് ഇവരെ തടഞ്ഞത്. ഇന്നലെ ആയിരുന്നു സംഭവം നടന്നത്. മഠത്തിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ അവധിക്ക് അവരുടെ വീടുകളിലേക്ക് കൊണ്ടുപോകാൻ പോയ രണ്ട് കന്യാസ്ത്രീകൾ അടക്കം എട്ടുപേരെയാണ് റെയിൽവേ പോലീസ് തടഞ്ഞത്. ഏകദേശം രണ്ട് മണിക്കൂറോളം ഇവരെ തടഞ്ഞുവെച്ചതായാണ് വിവരം. തുടർന്ന് ഇൻഡോർ രൂപത അറിയതാണിന് പിന്നാലെ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടിട്ടാണ് ഇവരെ മോചിപ്പിച്ചത്. മനുഷ്യകടത്താണെന്നു പറഞ്ഞുകൊണ്ടുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞെതെന്നാണ് റെയിവേ പോലീസ് പറഞ്ഞതായും അവർക്ക് പോവേണ്ടിയിരുന്ന ട്രെയിൻ പോയെന്നും ആരോ തെറ്റായ വിവരം നൽകുകയായിരുന്നെന്നും ഇൻഡോർ രൂപത ബിഷപ്പ് തോമസ് മാത്യു പറഞ്ഞു.
മധ്യപ്രദേശിൽ മനുഷ്യക്കടത്ത് ആരോപണം ; കന്യാസ്ത്രീകളെ മണിക്കൂറുകളോളം തടഞ്ഞു
