Author: Ardra

‘ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ’; ആരോപണവുമായി എം.വി. ​ഗോവിന്ദൻ

തിരുവനന്തപുരം: ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോ ഓർഡിനേറ്ററാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ​ഗോവിന്ദൻ. ദൃശ്യങ്ങൾ സഹിതമായിരുന്നു വാർത്താസമ്മേളനം. സംഭവം ​ഗൗരവമുള്ളതാണെന്നും ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പിടിക്കില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സ്ഥിരം സന്ദർശകരാണ് പിടിയിലായവർ. ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നു. സോഷ്യൽ മീഡിയയിൽ നിന്ന് ദൃശ്യങ്ങൾ നീക്കാൻ മെറ്റയെ ബന്ധപ്പെട്ടിരിക്കുകയാണെന്നും ​ഗോവിന്ദൻ ആരോപിച്ചു. കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം […]
Read more

വിമാനം ആകാശച്ചുഴിയിൽ: പൈലറ്റിൻ്റെ രാസപരിശോധനാഫലത്തിൽ സംശയം; എയർ ഇന്ത്യ സിഇഒയെ വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി

ഡൽഹി: ഓഗസ്റ്റ് നാലിന് തായ്‌ലാന്റിലെ ഫൂക്കറ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ശക്തമായ ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിൽപെട്ട സംഭവത്തിൽ എയർ ഇന്ത്യൻ സിഇഒയെ കേന്ദ്ര വ്യോമയാന മന്ത്രാലയം വിളിച്ചുവരുത്തി. സ്ഥാനമൊഴിയുന്ന സിഇഒ കാംപ്ബെൽ വിൽസണെയാണ് കേന്ദ്രം വിളിച്ചുവരുത്തിയത്. എയർ ഇന്ത്യ അപകടത്തിൽ പരിക്കേറ്റ യാത്രക്കാർക്ക് സഹായം നൽകുന്നതിൽ വീഴ്‌ച വരുത്തിയെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് നടപടി. ഫൂക്കറ്റിൽ നിന്ന് 137 യാത്രക്കാരും 8 ജീവനക്കാരുമായി ദില്ലിയിലേക്ക് വന്ന എഐ2379 എയർബസ് എ320 വിമാനം […]
Read more

ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണം; നിർദേശം നൽകി തൊഴിൽ മന്ത്രാലയം

മസ്കത്ത്: ഒമാനിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ഉച്ചവിശ്രമനിയമം കർശനമായി പാലിക്കണമെന്ന് തൊഴിലുടമകൾക്ക് നിർദേശവുമായി തൊഴിൽ മന്ത്രാലയം. ഉച്ചക്ക് 12.30 മുതൽ 3.30 വരെയുള്ള സമയങ്ങളിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിനാണ് വിലക്ക്. തൊഴിൽ മേഖലയിലെ സുരക്ഷ തൊഴിലാളികളുടെ അവകാശമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് വഴി ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കാനും മികച്ച തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കും. ഉച്ചവിശ്രമ വേളകളിൽ ജീവനക്കാർക്ക് ആവശ്യമായ വിശ്രമവും സുരക്ഷിതത്വവും ഉറപ്പാക്കാൻ തൊഴിലുടമകളും തൊഴിലാളികളും ഒരുപോലെ സഹകരിക്കണമെന്ന് […]
Read more

പാട്ട് വെക്കുന്നതിന് ഫീസ്; കഫെകളെയും ഷോപ്പിങ് മാളുകളെയും ബാധിക്കും, നിയമം കടുപ്പിച്ച് ദുബൈ

ദുബൈ: ദുബൈയിലെ കഫേകൾ, ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ തുടങ്ങിയ വാണിജ്യ സ്ഥാപനങ്ങളിൽ പാട്ട് വെക്കുന്നതിന് ഫീസ് ഏർപ്പെടുത്തി യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രാലയം. പുതിയ പരിഷ്കാരം ഡിസംബർ മുതൽ പ്രാബല്യത്തിൽ വരും. റസ്റ്റോറന്റുകൾ, കഫേകൾ, ഹോട്ടലുകൾ, മാളുകൾ, ഫിറ്റ്‌നസ് സെന്ററുകൾ, എയർലൈനുകൾ, റേഡിയോ, ടിവി ചാനലുകൾ, മ്യൂസിക് കൺസെർട്ടുകൾ, മറ്റ് പൊതു പരിപാടികൾ എന്നിവക്കെല്ലാം ലൈസൻസ് നിർബന്ധമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ദേശീയ പരിപാടികൾ, വ്യക്തിഗത-വാണിജ്യേതര ആഘോഷങ്ങൾ എന്നിവയെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്ഥാപനത്തിന്റെ വലുപ്പം, ഉപയോഗിക്കുന്ന […]
Read more

ബജറ്റ് പ്രസംഗത്തിനിടെ തമിഴിൽ വ്യാകരണപ്പിഴവുകളും ഇംഗ്ലീഷും; തമിഴ്നാട്ടിൽ ധനമന്ത്രിക്കെതിരെ കടുത്ത പ്രതിഷേധം

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ ബജറ്റ് പ്രസംഗത്തിൽ ഇംഗ്ലീഷ് വാക്കുകൾ ഉപയോഗിച്ചതിനെച്ചൊല്ലി ധനമന്ത്രി എൻ. മേരി വിൽസണെതിരെ പ്രതിഷേധം. മന്ത്രിയുടെ തമിഴ് പ്രസംഗത്തിൽ നിരവധി വ്യാകരണ പിഴവുകൾ ഉണ്ടെന്നും അദ്ദേഹം ഇടയ്ക്കിടെ ഇംഗ്ലീഷ് ഉപയോഗിക്കുന്നുവെന്നും ആരോപിച്ച് പ്രതിപക്ഷ പാർട്ടികളായ ഡി.എം.കെയും ബി.ജെ.പിയും സഭയിൽ പ്രതിഷേധിച്ചു. ഓഗസ്റ്റ് അഞ്ചിന് നടന്ന ബജറ്റ് പ്രസംഗത്തിൽ പിഴവുകളുണ്ടെന്നും ഭാവിയിൽ മന്ത്രി നല്ല തമിഴിൽ സംസാരിക്കണമെന്നും ഡി.എം.കെ എം.എൽ.എ ടി.എം. രാജേന്ദ്രൻ ആവശ്യപ്പെട്ടു. എന്നാൽ, ഇത് തന്റെ ശൈലിയാണെന്നും ഭരണപരമായ കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് […]
Read more

എസ് സുരേഷിന് മേൽ പൂർണ്ണ വിശ്വാസമുണ്ട്, ബിജെപിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാർത്തകൾ; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോർ കമ്മിറ്റിയെക്കുറിച്ച് മാധ്യമങ്ങളിൽ വന്ന വാർത്തകൾ പൂർണ്ണമായും വ്യാജവും വസ്തുതാ വിരുദ്ധവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപിയുടെ ദേശീയ – സംസ്ഥാന നേതൃത്വങ്ങൾക്ക് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിന് മേൽ പൂർണ്ണ വിശ്വാസം രേഖപ്പെടുത്തിയിട്ടുണ്ട്. കോർ കമ്മിറ്റിയിൽ സംഭവിക്കാത്ത കാര്യങ്ങൾ ചില മാധ്യമ പ്രവർത്തകർ സങ്കൽപ്പ കഥകളാക്കി, വിവാദമാക്കി അവതരിപ്പിക്കുന്നതിൽ ബിജെപി ശക്തമായ പ്രതിഷേധിക്കുന്നു. കോർ കമ്മറ്റിയിൽ എസ് സുരേഷിനെതിരെ വിമർശനം ഉയർന്നുവെന്ന വാർത്തകൾ പൂർണ്ണമായും തെറ്റാണ്. പാർട്ടി […]
Read more

കാവേരി തർക്കം; കർണാടകത്തിന് വീണ്ടും തിരിച്ചടി, 12 ‍‍‌ടിഎംസി വെള്ളം വിട്ടുനൽകാൻ നിർദേശം

ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി. 12 ടിഎംസി വെള്ളം വിട്ടുനൽകാൻ സിഡബ്ലിയുആർസി (കാവേരി വാട്ടർ റെഗുലേറ്ററി). നിർദേശിച്ചു. ദിവസം 12 ക്യുസെക്സ് വെള്ളം വീതം 15 ദിവസത്തേക്ക് നൽകാനാണ് നി‍‍ർദേശം.
Read more

‘ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി’; നിര്‍മലാ സീതാരാമനെതിരെ വിമർശനവുമായി ബ്രിട്ടാസ് എംപി

ഡൽഹി: കമ്മ്യൂണിസ്റ്റുകാര്‍ ഭീരുക്കള്‍ ആണെന്ന കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്റെ പരാമര്‍ശത്തില്‍ വിമർശനവുമായി ജോണ്‍ ബ്രിട്ടാസ് എംപി. ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷ കൊടുത്ത സവര്‍ക്കറുടെ അനുയായി തന്നെ അത് പറയണം എന്നായിരുന്ന ബ്രിട്ടാസിന്റെ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റില്‍ വരാതെ ഭയന്ന് ഓടുന്ന മോദിയുടെയും അമിത് ഷായുടെയും അനുയായി അത് പറയണം എന്നും പരിഹസിച്ചു. ഇന്‍ക്വിലാബ് വിളിച്ച് കഴുമരത്തിലേക്ക് പോയവരാണ് കമ്മ്യൂണിസ്റ്റുകാര്‍. ബ്രിട്ടീഷ്‌കാരുടെ ബൂട്ടുനക്കിയ, മാപ്പ് അപേക്ഷ കൊടുത്ത സവര്‍ക്കറുടെയും കൂട്ടരുടെയും അനുയായി ആണ് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെ പ്രതികരിച്ചതെന്നും അദ്ദേഹം […]
Read more

ശബരിമല യുവതീപ്രവേശന കേസ്: വിധി ഒക്ടോബർ ആദ്യവാരത്തോടെ, സൂചന നൽകി ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി ഒക്ടോബർ ആദ്യവാരത്തോടെ പ്രതീക്ഷിക്കാമെന്ന് ചീഫ് ജസ്റ്റിസിന്റെ സൂചന. ക്ഷേത്ര പരിപാലനവുമായി ബന്ധപ്പെട്ട ബോധ്ഗയ കേസ് പരിഗണിക്കുന്നതിനിടയിലാണ് ചീഫ് ജസ്റ്റിസിന്റെ ഈ നിർണ്ണായക പരാമർശം. ശബരിമല കേസിന്റെ വിധി പുറത്തുവന്നതിനു ശേഷം ബോധ്ഗയ കേസ് പരിഗണിച്ചാൽ മതിയെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് വിധി ഒക്ടോബറിൽ ഉണ്ടാകുമെന്നും അതിനാൽ ബോധ്ഗയ കേസ് സംബന്ധിച്ച ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
Read more

കൊളംബിയയിൽ ഭൂകമ്പം; ഇറങ്ങിയോടി ജനം, മരണം 132 ആയി

ബൊഗോട്ട: കൊളംബിയയിൽ ഉണ്ടായ ഭൂചലനത്തിൽ മരണസംഖ്യ വർധിക്കുന്നു. ഔദ്യോഗിക കണക്കുപ്രകാരം ഇതുവരെ 132 പേരാണ് ദുരന്തത്തിൽ മരിച്ചത്. 570 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനടിയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും വർധിച്ചേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. 1575 വീടുകൾ, 18 ആരോഗ്യ കേന്ദ്രങ്ങൾ, 52 സ്കൂളുകൾ എന്നിവയുൾപ്പെടെ 1600 കെട്ടിടങ്ങൾ തകർന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 61 കെട്ടിടങ്ങൾ പൂർണമായും ഇല്ലാതായെന്ന് കൊളംബിയ പ്രസിഡന്റ് ബെലാർഡോ ഡി ലാ എസ്പ്രിയല്ല പറഞ്ഞു. “ജനങ്ങളെ ഒറ്റയ്ക്കാക്കില്ല, അവർ ഞങ്ങളുടെ […]
Read more

Recent News