ഡൽഹി: പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ കുതിച്ചുയർന്ന വിമാന ഇന്ധനവില ക്രമീകരിക്കുന്നതിനായി കേന്ദ്രത്തിന്റെ സുപ്രധാന തീരുമാനം. വിമാന ഇന്ധന വില സ്ഥിരതാ ഫണ്ടിനായി 10,000 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് വിമാന ഇന്ധന വില 2.5 മടങ്ങ് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അടിയന്തര ഇടപെടലെന്ന് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 2026 മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന നിരക്ക് മേയ് ആയപ്പോഴേക്കും 142 രൂപയായി ഉയർന്നിരുന്നു. ആഭ്യന്തര സർവീസുകൾക്കായി വിമാന ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്രം പരിമിതപ്പെടുത്തി. ആഭ്യന്തര വ്യോമയാന മേഖലയെയും വിമാന യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാൻ പുതിയ തീരുമാനം സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Related Posts
സൗദിയിലേക്ക് ലബനാൻ ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാം, അനുമതി നൽകി സൗദി കിരീടാവകാശി
റിയാദ്: സൗദി അറേബ്യയിലേക്ക് ലബനാനിൽ നിന്നുള്ള ഉൽപന്നങ്ങളുടെ കയറ്റുമതി പുനരാരംഭിക്കാൻ അനുമതി നൽകി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ബിൻ…
മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച്ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു
കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ്…
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടിന് മുന്നിൽ ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്…
