നടന് മുരളിയുടെ ഓര്‍മകള്‍ക്ക് ഇന്ന് 17 വയസ് തികഞ്ഞു. പരുക്കന്‍ രൂപവും ഇടിമുഴക്കം പോലുള്ള ശബ്ദവും കൊണ്ട് മലയാള സിനിമയുടെ നായകസങ്കല്പങ്ങളുടെ സകല അളവുകോലുകളും തച്ചുടച്ച പ്രതിഭയാണ് മുരളി. പരുക്കന്‍ ഭാവത്തിനുള്ളില്‍ അതിനിഗൂഢമായ ആര്‍ദ്രതയും രാഗവും രൗദ്രവും ഒളിപ്പിച്ചുവച്ച മറ്റൊരു നടന് മലയാളത്തിലുണ്ടായിട്ടില്ല. ഉജ്ജ്വലമായ ഭാവാഭിനയവും വ്യത്യസ്തമായ ശരീരഭാഷവും ശബ്ദവിന്യാസത്തിലെ മികവുമാണ് മുരളിയെ മറ്റു നടന്മാരിൽനിന്നും വ്യത്യസ്ഥനാക്കിയത്. സൂക്ഷ്മാഭിനയത്തിലൂടെ മറ്റ് അഭിനേതാക്കളില്‍ നിന്ന് എന്നും മുരളിയുടെ കഥാപാത്രങ്ങള്‍ വേറിട്ടുനിന്നു. അമരത്തിലെ കൊച്ചുരാമനിലൂടെ കടപ്പുറത്തിന്റെ രീതികളും ശരീരഭാഷയും സംഭാഷണശൈലിയും തനിക്ക് വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. അഭിനയത്തിന്റെ രസതന്ത്രം ഗ്രഹിച്ച കലാകാരന് ആത്മസാക്ഷാല്‍ക്കാരമായിരുന്നു ഓരോ കഥാപാത്രവും. നെയ്ത്തുകാരനിലെ അപ്പമേസ്ത്രിയിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചു. നാലുതവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി. അഞ്ജലി മേനോന് സംവിധാനം ചെയ്ത മഞ്ചാടിക്കുരുവാണ് അവസാനചിത്രം.
Related Posts
‘മോളിവുഡ് ടൈംസ്’ സംവിധായകനും നിർമ്മാതാവിനുമെതിരെ കേസ്
തിരുവനന്തപുരം: ‘മോളിവുഡ് ടൈംസ്’ സംവിധായകനും നിര്‍മ്മാതാവിനുമെതിരെ കേസ്. സിബിഎഫ്സി നിയമങ്ങള്‍ ലംഘിച്ചെന്ന് കാട്ടി സിബിഎഫ്സി റീജിയണല്‍ ഓഫീസറുടെ പരാതിയിലാണ് കേസ്.…
ദി ഒഡീസി’ പ്രീമിയർ ഷോയ്ക്കായി ഇന്ത്യയിൽ എത്താനൊരുങ്ങി ക്രിസ്റ്റഫർ നോളനും ടോം ഹോളണ്ടും
ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. അതിനാൽ തന്നെ അദ്ദേഹത്തിന്റെ സിനിമയ്ക്കായി കാത്തിരിക്കുന്നവർ ഏറെയാണ്. ‘ഓപ്പൺഹൈമർ’ എന്ന…
അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ശ്വേതാ മേനോന് കമ്മറ്റി
കൊച്ചി: താരസംഘടന അമ്മയിലുണ്ടായ വിവാദം കെട്ടടങ്ങുന്നതായി സൂചന. ഇപ്പോഴിതാ അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി രംഗത്തെത്തിയിരിക്കുകയാണ് ശ്വേതാ മേനോന് കമ്മറ്റി.…
