ന്യൂഡൽഹി : ഉറക്കമില്ലാതെ കിടക്കുന്ന രാത്രികളിൽ ആരോടെങ്കിലും ഒന്ന് സംസാരിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? മക്കളും കൊച്ചുമക്കളുമൊക്കെ ജോലിക്കായും പഠത്തിനായുമൊക്കെ പുറത്തേക്കുപോയശേഷം വീട്ടിൽ ഒറ്റയ്ക്കാകുന്ന നേരങ്ങളിൽ ഒന്നും രണ്ടും മിണ്ടിയിരിക്കാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആലോചിച്ചിട്ടുണ്ടോ? കൊച്ചുമക്കളുടെ സംഭാഷത്തിൽ മനസ്സിലാക്കാത്ത വാക്കുകളുടെ അർഥം പറഞ്ഞുതരാൻ ഒരാളുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? പ്രായമാകുന്നതിനനുസരിച്ച് പതിയെ ജീവിതത്തിന്റെ ഭാഗമാകുന്ന ഒന്നാണ് ഏകാന്തത. സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും ദിവസം 15 സിഗരറ്റുകൾ വലിക്കുമ്പോഴുണ്ടാകുന്നത്ര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻ പറയുന്നത്.
ഏകാന്തത അകറ്റാൻ എ.ഐ
