കൽപ്പറ്റ: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ച സംഭവത്തിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി വിശേഷിപ്പിച്ചു. അടിച്ചമർത്തലുകൾക്കെതിരെ ഒരടിപോലും പിന്നോട്ട് പോകാതെ പോരാടിയ യുവാക്കളുടെയും വിദ്യാർത്ഥികളുടെയും വീരോചിതമായ വിജയമാണിത്. ജനവിരുദ്ധമായി പ്രവർത്തിക്കുന്ന എല്ലാ ഭരണാധികാരികൾക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന് നേരെ വലിയ രീതിയിലുള്ള പൊലീസ് അതിക്രമങ്ങളും കണ്ണീർവാതക പ്രയോഗങ്ങളും ഉണ്ടായിട്ടും അവർ ഭയപ്പെടാതെ ഉറച്ചുനിന്നു. തന്റെ സഹോദരൻ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ ഈ പോരാട്ടത്തിൽ അവർക്കൊപ്പം അടിയുറച്ചു നിന്നതിൽ അഭിമാനമുണ്ടെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. രാജ്യത്തെ ജനകീയ ശക്തി വീണ്ടെടുത്ത ഈ ശുഭദിനത്തിൽ, ഭരണഘടനയെയും ജനാധിപത്യ സ്വാതന്ത്ര്യത്തെയും സ്നേഹിക്കുന്ന പ്രസ്ഥാനങ്ങളും പൊതുസമൂഹവും എന്നും വിദ്യാർത്ഥികൾക്കൊപ്പം നിലകൊള്ളുമെന്നും അവർ വ്യക്തമാക്കി.
Related Posts
യുപി നിയമസഭയിൽ വൻ അഴിച്ചുപണി; പുതിയതായി ആറ് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും
ലക്നൗ: 2027 ലെ നിയമസഭ തെരഞ്ഞെടുപ്പിന മുന്നോടിയായി യുപി നിയമസഭയില്‍ വൻ അഴിച്ചുപണി. പുതിയതായി ആറ് മന്ത്രിമാര്‍ ഞായറാഴ്ച വൈകിട്ടോടെ…
ഡൽഹിയിൽ സിഎൻജി വില വീണ്ടും കൂട്ടി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സാധാരണക്കാര്‍ക്ക് ഇരുട്ടടി നല്‍കിക്കൊണ്ട് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. രണ്ടു ദിവസത്തിനിടെ…
യുഎഇയില്‍ പാസ്പോര്‍ട്ട്, വിസ സേവനങ്ങളില്‍ നിയന്ത്രണം; ഇന്ത്യന്‍ എംബസിയുടെ അറിയിപ്പ്
അബുദാബി: യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളില്‍ ഈ മാസം നിയന്ത്രണമുണ്ടാകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍…
