ന്യൂഡൽഹി: ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ നിന്ന് ഡല്‍ഹിയിലെ കോക്രോച്ച് ജനതാപാര്‍ട്ടി സമരവുമായി ബന്ധപ്പെട്ട റീലുകള്‍ നീക്കം ചെയ്തെന്ന് പരാതി. കേന്ദ്രസര്‍ക്കാരും മെറ്റയുമായുളള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് വ്യാപകമായി റീലുകള്‍ അപ്രത്യക്ഷമാകുന്നതെന്നാണ് ആരോപണം. ദശലക്ഷക്കണക്കിന് കാഴ്ചക്കാരുണ്ടായിരുന്ന വിഡിയോകള്‍ നീക്കം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
യൂത്ത് കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവരുടെ പേജുകളിലെ പോസ്റ്റുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തതായും പരാതിയുണ്ട്. പ്രതിഷേധ വീഡിയോകളുടെ പ്രചാരം കുറയ്ക്കാന്‍ അല്‍ഗോരിതത്തില്‍ മാറ്റം വരുത്തിയതായുള്ള സംശയവും ഉയരുന്നുണ്ട്. കമ്മ്യൂണിറ്റി മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് സംഭവത്തില്‍ മെറ്റ നല്‍കുന്ന വിശദീകരണം. വിഷയത്തില്‍ സിജെപി പ്രതിഷേധം രേഖപ്പെടുത്തി. പൗരാവകാശങ്ങള്‍ക്കും മേലുള്ള കടന്നുകയറ്റമാണെന്ന് സിജെപി മുഖ്യ വക്താവ് സൗരവ് ദാസ് ആരോപിച്ചു.
