ക്വറ്റ: ഇന്ത്യൻ പ്രീമിയർ ലീഗിനെയും പാകിസ്ഥാൻ സൂപ്പർ ലീഗിനെയും താരതമ്മ്യം ചെയ്ത് ദക്ഷിണാഫ്രിക്കൻ താരം റിലി റൂസ്സോ. ഇരു ലീഗുകൾക്കും അതിന്റെതായ ഗുണദോഷങ്ങൾ ഉണ്ടെന്ന് റൂസ്സോ അഭിപ്രായപ്പെട്ടു. നിലവിൽ പിഎസ്എല്ലിന്റെ പതിനൊന്നാം പതിപ്പിൽ ക്വറ്റ ഗ്ലാഡിയേറ്റേഴ്‌സിനായി കളിക്കുന്ന താരമാണ് റിലി റൂസ്സോ. ഐപിഎൽ ദൈർഘ്യമേറിയ ടൂർണമെന്റാണെന്നും ബോളിവുഡിന്റെ സാന്നിത്യം ഉള്ളതുകൊണ്ട് ക്രിക്കറ്റിനേക്കാൾ ഉപരി ഇത് ഒരു സിനിമ പോലെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പിഎസ്എൽ ദൈർഘ്യം കുറഞ്ഞതും ഗ്രൗണ്ടിലെ പോരാട്ടവീര്യം വളരെ കൂടുതലുമുള്ളതാണെന്ന് താരം കൂട്ടിച്ചേർത്തു.
“രണ്ടു ലീഗുകൾക്കും ഗുണവും ദോഷവുമുണ്ട്. ഐപിഎൽ വളരെ ദൈർഘ്യമുള്ളതാണ്. പിഎസ്എൽ കുറച്ചുകൂടി ഒതുക്കമുള്ളതാണ്, അവിടെ പോരാട്ടം വളരെ കടുപ്പമേറിയതാണ്. ഐപിഎല്ലിന് പിന്നിൽ ബോളിവുഡിന്റെ വലിയ പിന്തുണയുണ്ട്. അതിനാൽ യഥാർത്ഥ ക്രിക്കറ്റിനേക്കാൾ ഒരു സിനിമ കാണുന്ന പ്രതീതിയാണ് അത് നൽകുന്നത്’, പിഎസ്എല്ലിനിടെ റൂസ്സോ പറഞ്ഞു.
