കല്‍പ്പറ്റ: വയനാട് കള്ളാടിയില്‍ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെടുത്തു. മീനാക്ഷി പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. നാലാം ദിനമായ ഇന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു.
ലഭിച്ച മൃതദേഹം ബംഗാൾ സ്വദേശി രാഗേഷ് ഗുജെയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇനി ഒരാളെ കൂടിയാണ് കാണാതായിട്ടുള്ളത്. ഇതിനായി പ്രദേശത്ത് നാലു സോണുകളായി തിരിച്ച് തിരച്ചില്‍ തുടരുകയാണ്. സ്നിഫര്‍ ഡോഗുകള്‍ നല്കിയ സൂചന അനുസരിച്ച് പാലത്തിന് സമീപത്ത് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
