തിരുവനന്തപുരം : മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന് മാത്രമല്ല, ഇടതുഭരണത്തിലെ മന്ത്രിമാർക്കും ധാർഷ്ട്യമായിരുന്നുവെന്ന് എൻ.സി.പി. സംസ്ഥാന ഭാരവാഹിയോഗത്തിൽ കുറ്റപ്പെടുത്തൽ. പല മന്ത്രിമാരും ധാർഷ്ട്യത്തോടെയാണ് ജനങ്ങളോട് ഇടപെട്ടത്. പാർട്ടിയുടെ മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനോട് വീണ്ടും മത്സരിക്കരുതെന്ന് കോഴിക്കോട്ടെ പാർട്ടി ആവശ്യപ്പെട്ടിട്ടും കേട്ടില്ല. അദ്ദേഹം സ്വയം മാറിനിൽക്കേണ്ടതായിരുന്നുവെന്നും യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എലത്തൂരിൽ പരാജയപ്പെടുമെന്ന വിവരങ്ങൾ മറ്റുമേഖലകളിൽനിന്ന് കിട്ടിയിരുന്നില്ലെന്ന് എ.കെ. ശശീന്ദ്രൻ പറഞ്ഞു. തനിക്ക് തെറ്റുപറ്റിയതായും ശശീന്ദ്രൻ പറഞ്ഞു. വെള്ളാപ്പള്ളി ന്യൂനപക്ഷങ്ങൾക്കെതിരേ നടത്തിയ പരാമർശങ്ങൾ തിരുത്തുന്നതിനുള്ള ഒരു നീക്കവും നേതാക്കളിൽനിന്ന് ഉണ്ടായില്ല. ഇത് വലിയ തിരിച്ചടിയായി. ശക്തമായ ഭരണവിരുദ്ധതരംഗം ഉണ്ടായതായും യോഗത്തിൽ അഭിപ്രായം ഉയർന്നു.
പിണറായുടെ മന്ത്രക്കാർക്കും ധാർഷ്ട്യമായിരുന്നു
