പോര്‍ച്ചുഗീസ് റഫറിയോട് കയര്‍ത്ത് മെസി

കാന്‍സാസ് സിറ്റി: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിയും പോര്‍ച്ചുഗീസ് റഫറി ജോവാ പിന്‍ഹെയ്റോയും തമ്മിലുണ്ടായ വാഗ്വാദം ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിലായിരുന്നു സംഭവം. സ്വിറ്റ്‌സര്‍ലന്‍ഡ് ഒരു ഫ്രീകിക്ക് എടുക്കാന്‍ തയ്യാറെടുക്കുമ്പോള്‍ അര്‍ജന്റീനയുടെ പ്രതിരോധ മതിലില്‍ മെസി നില്‍ക്കുകയായിരുന്നു. നിശ്ചിത ദൂരത്തേക്ക് മാറി നില്‍ക്കാന്‍ റഫറി ആവശ്യപ്പെട്ട രീതി മെസ്സിക്ക് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് റഫറിയുടെ അടുത്തേക്ക് നടന്ന മെസ്സി ദേഷ്യത്തോടെ പ്രതികരിക്കുകയായിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് മെസ്സി റഫറിയോട് ഇപ്രകാരം പറയുന്നതാണ്: ‘ഞാന്‍ നിങ്ങളോട് മാന്യമായാണ് സംസാരിക്കുന്നത്. തിരിച്ചും ഞാനത് പ്രതീക്ഷിക്കുന്നു.’ ഈ സമയത്ത് മെസി ശാന്തനായി തന്റെ കൈകള്‍ പിന്നില്‍ കെട്ടിപിടിച്ച് നില്‍ക്കുന്നത് കാണാമായിരുന്നു. റഫറി പിന്‍ഹെയ്റോ ഇതിന് മറുപടിയായി കാര്‍ഡുകളൊന്നും പുറത്തെടുത്തില്ല, മത്സരം തടസമില്ലാതെ തുടരുകയും ചെയ്തു. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *