ഉറുഗ്വേക്കെതിരെ ചരിത്രം കുറിച്ച് സൗദി താരം അബ്ദുൽ ഇലാഹ് അൽ അമ്രി

ലോകകപ്പ് ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ് സൗദി അറേബ്യയുടെ പ്രതിരോധ താരം അബ്ദുൽ ഇലാഹ് അൽ അമ്രി. ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തിൽ മുൻ ലോക ചാമ്പ്യന്മാരായ ഉറുഗ്വേയുടെ വല കുലുക്കിയാണ് അൽ അമ്രി പല നേട്ടങ്ങൾ സ്വന്തമാക്കിയത്. ലോകകപ്പ് വേദിയിൽ ഉറുഗ്വേക്കെതിരെ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യത്തെ അറബ് കളിക്കാരനയി മാറിയിരിക്കുകയാണ് അൽ അമ്രി. കൂടാതെ ലോകകപ്പിൽ സൗദിയുടെ ഡിഫൻഡർ നേടുന്ന ആദ്യ ഗോൾ എന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി. മത്സരത്തിന്റെ 41-ാം മിനിറ്റിലായിരുന്നു സൗദി ആരാധകരെ ആവേശത്തിലാഴ്ത്തിയ ആ ചരിത്ര നിമിഷം പിറന്നത്. മുഹമ്മദ് കാനോയുടെ തകർപ്പൻ ഹെഡർ ഉറുഗ്വേ ഗോൾകീപ്പർ ഫെർണാണ്ടോ മുസ്ലേര തട്ടിയകറ്റിയപ്പോൾ, കിട്ടിയ റീബൗണ്ട് അവസരം ഒട്ടും സമയം കളയാതെ അൽ അമ്രി വലയിലെത്തിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *