തിരുവനന്തപുരം: നിയമസഭയിൽ ചട്ടങ്ങളും നിയമങ്ങളും ഉദ്ധരിച്ച് സംസാരിക്കാൻ ശ്രമിച്ച വി. മുരളീധരനെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മറുപടി നൽകി ഇരുത്തി. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നടന്ന വോക്ക്ഔട്ട് പ്രസംഗങ്ങൾക്കിടയിലാണ് നാടകീയമായ ഒരു പോയിന്റ് ഓഫ് ഓർഡർ ഉന്നയിക്കപ്പെട്ടത്. ചട്ടങ്ങളെക്കുറിച്ചുള്ള തർക്കം സഭയിൽ അല്പനേരം വാഗ്വാദങ്ങൾക്ക് ഇടയാക്കി. ചട്ടം 307 പ്രകാരം കാര്യങ്ങൾ വിശദീകരിക്കാൻ മുരളീധരൻ ശ്രമിച്ചെങ്കിലും, ഈ ചട്ടം പരാമർശങ്ങൾ നീക്കം ചെയ്യാനോ (എക്സ്പെൻജ്) തിരുത്താനോ ഉള്ളതാണെന്നും ഇപ്പോഴത് ബാധകമല്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. നടപടിക്രമങ്ങൾ നീട്ടിക്കൊണ്ടുപോകാൻ കഴിയില്ലെന്ന് സ്പീക്കർ തറപ്പിച്ചു പറഞ്ഞു. താൻ നേരിട്ട് ചട്ടം പരിശോധിച്ചുവെന്നും മുരളീധരൻ ഉദ്ധരിച്ച ചട്ടം 307 ഇവിടെ പ്രസക്തമല്ലെന്നും സ്പീക്കർ റൂളിങ് നൽകി. വോക്ക്ഔട്ട് പ്രസംഗത്തിനകത്ത് എന്ത് എക്സ്പെൻജ് ചെയ്യാനാണെന്ന് ചോദിച്ച സ്പീക്കർ ചെയറിനോട് സഹകരിക്കാൻ അംഗത്തോട് ആവശ്യപ്പെട്ടു. സഭയുടെ അന്തസ്സും നടപടിക്രമങ്ങളും പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
Related Posts
എറണാകുളത്ത് ട്രെയിൻ തട്ടി സ്ത്രീ മരിച്ച നിലയിൽ
കൊച്ചി: ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടമരണം ഉണ്ടായത്. പുലർച്ചെയുള്ള വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കവെയാണ്…
‘ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ’ ; വിമർശിച്ച് ജി സുധാകരൻ
തിരുവനന്തപുരം : ഇപ്പോഴത്തെ സാംസ്കാരിക നായകർ കാലുനക്കികൾ എന്ന് യുഡിഎഫ് എംഎൽഎ ജി സുധാകരൻ വിമർശിച്ചു. പുതിയ തലമുറയിലെ യുവാക്കൾ…
ഹർത്താലിനെതിരെ സ്വമേധയ കേസെടുത്ത് ഹൈക്കോടതി
എറണാകുളം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനെതിരെ സ്വമേധയ കേസ് എടുത്ത്…
