വാഷിംഗ്ടൺ: യുഎസിലെ മിസ്സോറിയിൽ സ്കൈഡൈവിംഗിനായി ഉപയോഗിച്ചിരുന്ന ചെറിയ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരിൽ ഇന്ത്യക്കാരനും. ആന്ധ്രാപ്രദേശ് സ്വദേശിയായ 24-കാരൻ സായ് കാർത്തിക് വർമ്മ ദാത്‌ലയാണ് മരണപ്പെട്ടത്. ഇദ്ദേഹം ഉൾപ്പെടെ 12 പേരാണ് അപകടത്തിൽ മരിച്ചത്. കാൻസസ് സിറ്റിയിൽ നിന്നും ഏകദേശം 80 മൈൽ തെക്കുള്ള ബേറ്റ്സ് കൗണ്ടിയിലെ ബട്‌ലർ മെമ്മോറിയൽ എയർപോർട്ടിലാണ് ഞായറാഴ്ച രാവിലെ അപകടം ഉണ്ടായത്. ഞായറാഴ്ച രാവിലെ 11.35 ഓടെയാണ് വിമാനം സ്കൈ ഡൈവിംഗ് സംഘവുമായി ടേക്ക് ഓഫ് ചെയ്തത്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം കാൻസസ് സിറ്റിയിൽ ഐടി പ്രൊഫഷണലായി ജോലി ചെയ്യുകയായിരുന്നു കാർത്തിക്. യൂണിവേഴ്സിറ്റി ഓഫ് സെൻട്രൽ മിസ്സോറിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റർ ബിരുദം നേടിയ ശേഷം ഹെൽത്ത് കെയർ ടെക്നോളജി മേഖലയിൽ പ്രവർത്തിക്കുകയായിരുന്നു. നിലവിൽ ‘അഡ്വെന്റ് ഹെൽത്ത്’ എന്ന സ്ഥാപനത്തിലാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. ഇതിന് മുൻപ് കാപ്‌ജെമിനിയിലും പ്രവർത്തിച്ച പരിജയം ഉണ്ട്.
യുഎസിൽ അഗ്നിഗോളമായ വിമാനത്തിൽ ഇന്ത്യക്കാരനും
