ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടിഎംസി) എംപി മഹുവ മൊയ്ത്രയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി വിമത വിഭാഗം. പാർട്ടി വിട്ട എംപിമാർക്ക് 40 കോടി രൂപ വീതം കൈക്കൂലി ലഭിച്ചുവെന്ന ആരോപണത്തിൽ ആണ് നടപടി. തങ്ങളെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്ന് ചൂണ്ടിക്കാട്ടി മഹുവയ്ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യാൻ 20 വിമത തൃണമൂൽ എംപിമാർ യോഗം ചേർന്ന് തീരുമാനിച്ചതായി പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മഹാരാഷ്ട്രയിലെ എംപിമാർക്ക് പാർട്ടി മാറാൻ 15 കോടി രൂപ വീതം വാഗ്ദാനം ലഭിച്ചുവെന്ന ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്തിൻ്റെ ആരോപണത്തിന് മറുപടിയായി എക്സിൽ ഇട്ട പോസ്റ്റാണ് നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ‘കേവലം 15 കോടിയോ? എന്തിനാണ് ഇത്ര വിലകുറഞ്ഞു പോകുന്നത്? ഞങ്ങളുടെ ആളുകൾക്ക് 4 കോടി രൂപ മുൻകൂറായും ബാക്കി കാലാവധിയുള്ള 36 മാസത്തേക്ക് പ്രതിമാസം 1 കോടി രൂപ വീതവും ലഭിച്ചുവെന്നാണ് കരുതുന്നത്’ എന്നായിരുന്നു മഹുവയുടെ പോസ്റ്റ്. ലോക്സഭയിലെ തൃണമൂൽ കോൺഗ്രസിന്റെ പാർലമെന്ററി പാർട്ടിയിൽ ഉണ്ടായ വലിയ പ്രതിസന്ധികൾക്ക് പിന്നാലെയാണ് ഈ വാദപ്രതിവാദങ്ങൾ.
Related Posts
മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം
കോഴിക്കോട്: മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും…
ഇ.ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL
തിരുവനന്തപുരം: മാസപ്പടി കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ അപ്പീൽ നൽകി സിഎംആർഎൽ. നേരത്തെ സിംഗിൾ ബെഞ്ച് ഈ…
അമ്മയിലെ പൊട്ടിത്തെറി; ശ്വേത മേനോനും ലക്ഷ്മിപ്രിയയും ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളെ കാണും
കൊച്ചി: താരസംഘടന അമ്മയിലെ പൊട്ടിത്തെറിയിൽ കൂടുതൽ തുറന്നു പറച്ചിലിനൊരുങ്ങി ശ്വേത മേനോൻ. ഈ മാസം 26ന് ശ്വേത മേനോനും ലക്ഷ്മിപ്രിയയും…
