ഇന്ത്യക്കെതിരെ ടി20 പരമ്പര തൂത്തുവാരി അയര്‍ലന്‍ഡ്

ബെല്‍ഫാസ്റ്റ്: ലോക ചാമ്പ്യന്മാരായ ഇന്ത്യയെ ടി20 പരമ്പരയില്‍ തൂത്തുവാരി അയര്‍ലന്‍ഡ്. രണ്ടാം മത്സരത്തില്‍ ഒരു റണ്ണിന് ജയിച്ചതോടെയാണ് അയര്‍ലന്‍ഡ് ചരിത്ര പരമ്പര സ്വന്തമാക്കിയത്. ബെല്‍ഫാസ്റ്റ്, സിവില്‍ സര്‍വീസ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് ട്ടെ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടിയത്. 53 റണ്‍സെടുത്ത ഹാരി ടെക്റ്ററാണ് ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് എടുക്കന്‍ സാധിച്ചത്. തിലക് വര്‍മയാണ് (46 പന്തില്‍ 55) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അയര്‍ലന്‍ഡിന് വേണ്ടി മാത്യു ഹൊള്ളാര്‍ഡ്, ജയ് മൂന്ദ്ര എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര അയര്‍ലന്‍ഡ് തൂത്തുവാരുകയായിരുന്നു. ജയ് മൂന്ദ്രയാണ് മത്സരത്തിലേയും പരമ്പരയിലേയും താരം. അവസാന ഓവറില്‍ 20 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ടെക്റ്ററുടെ ഓവറില്‍ ഹര്‍ഷിത് റാണ (10 പന്തില്‍ 21) കിണഞ്ഞ് ശ്രമിച്ചെങ്കിലും വിജയത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ല. അഞ്ചാം പന്തില്‍ റാണ മടങ്ങി. അവസാന പന്തില്‍ സിക്‌സ് നേടി പ്രിന്‍സ് യാദവ് (6) പരാജയ ഭാരം കുറച്ചു. തിലകിന് പുറമെ മറ്റാര്‍ക്കും ഇന്ത്യന്‍ നിരയില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. സഞ്ജു സാംസണ്‍ (0), അഭിഷേക് ശര്‍മ (0) എന്നിവര്‍ ആദ്യ ഓവറില്‍ തന്നെ ഗോള്‍ഡന്‍ ഡക്കായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *