ഉന്നതങ്ങളില്‍ ഇംഗ്ലണ്ട്; മെക്‌സിക്കോയെ മുട്ടുകുത്തിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍

മെക്‌സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നില്‍ ആതിഥേയരായ മെക്‌സിക്കോയെ മുട്ടുകുത്തിച്ച് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. ആവേശവും നാടകീയതയും നിറഞ്ഞ പോരാട്ടത്തില്‍ 3-2 എന്ന സ്‌കോറിനാണ് ത്രീ ലയണ്‍സ് വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളും ഹാരി കെയ്‌നിന്റെ ഒരു ഗോളുമാണ് ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചത്. ജൂലിയന്‍ ക്വിനോനസ്, റൗള്‍ ജിമിനെസ് എന്നിവരാണ് മെക്‌സിക്കോയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിലൊന്നാകെ ആറ് മഞ്ഞ കാര്‍ഡുകളും ഒരു ചുവപ്പ് കാര്‍ഡും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നു. ആദ്യ പകുതിയില്‍ വെറും 98 സെക്കന്‍ഡുകള്‍ക്കിടെ രണ്ട് തവണ വലചലിപ്പിച്ച ജൂഡ് ബെല്ലിംഗ്ഹാമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയൊരുക്കിയത്. മെക്‌സിക്കോയുടെ മണ്ണില്‍, അസ്റ്റെക്ക സ്റ്റേഡിയത്തില്‍ കഴിഞ്ഞ 90 മത്സരങ്ങളില്‍ മെക്‌സിക്കോ വഴങ്ങുന്ന മൂന്നാമത്തെ മാത്രം തോല്‍വിയാണിത്. ഇതിനിടെ ഇംഗ്ലീഷ് താരം ജാരല്‍ ക്വാന്‍സയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ ടീം പത്തുപേരുമായി ചുരുങ്ങിയിരുന്നു. നിരവധി വെല്ലുവിളികള്‍ നേരിട്ടാണ് തോമസ് ടുക്കലിന്റെ സംഘം ഈ വിജയം പിടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *