കൻസാസ് സിറ്റി: ഈ ലോകകപ്പിൽ ഗോളടിച്ചുകൂട്ടുമ്പോഴും ഒരു മോശം റെക്കോർഡിന്റെ നാണക്കേട് കൂടി ലിയോണൽ മെസിയുടെ പേരിലുണ്ട്. പെനൽറ്റി നഷ്ടങ്ങളുടെ റെക്കോര്‍ഡാണത്. ലോകകപ്പ് കരിയറിൽ എടുത്ത പെനൽറ്റികളിൽ പകുതി മാത്രമാണ് മെസിക്ക് ലക്ഷ്യത്തിലെത്തിക്കാനായത്. ഈ സാഹചര്യത്തിൽ മെസിക്ക് പകരം അർജന്‍റീനയ്ക്കായി പെനൽറ്റി എടുക്കാൻ കൂടുതൽ മികച്ച റെക്കോർഡുള്ള മറ്റാരെങ്കിലും മുന്നോട്ടുവരുമോ?. ടീമിലെ മറ്റ് താരങ്ങളുടെ കണക്കുകൾ പരിശോധിക്കാം. ഒരു ലോകകപ്പിൽ രണ്ട് പെനൽറ്റികൾ നഷ്ടപ്പെടുത്തിയ ഒരേയൊരു കളിക്കാരൻ എന്ന അത്ര സുഖകരമല്ലാത്ത റെക്കോർഡാണ് ഇപ്പോൾ മെസിയുടെ പേരിലുള്ളത്. ഈ ലോകകപ്പിൽ ഓസ്ട്രിയക്കെതിരെയുള്ള മത്സരത്തിലായിരുന്നു ആദ്യ പിഴവ്. തൊട്ടുപിന്നാലെ പ്രീക്വാർട്ടറിൽ ഈജിപ്തിനെതിരെയുള്ള നിർണായക മത്സരത്തിലും മെസിക്ക് പെനൽറ്റി ലക്ഷ്യത്തിലെത്തിക്കാനായില്ല. ലോകകപ്പ് ചരിത്രത്തിൽ ആകെ എട്ട് പെനൽറ്റികളാണ് മെസി എടുത്തിട്ടുള്ളത്. അതിൽ നാലെണ്ണം മാത്രമാണ് വലയിലെത്തിക്കാനായത്. മൂന്നെണ്ണം ഗോളിമാർ തടുത്തപ്പോൾ ഒരെണ്ണം പുറത്തേക്കാണ് അടിച്ചു കളഞ്ഞത്.
മെസിയെക്കാൾ മികച്ച റെക്കോര്‍ഡുള്ള 5 അർജന്‍റീനിയൻ താരങ്ങൾ; സ്കലോണി പറയുന്നത്
