കാൻസാസ് സിറ്റി: അർജന്റീന- സ്വിറ്റ്‌സർലൻഡ് മത്സരത്തിൽ ഏറ്റവും വഴിത്തിരിവായത് എഴുപത്തിരണ്ടാം മിനിറ്റിൽ സ്വിസ് താരം ബ്രീൽ എംബോളോ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തുപോവുന്നതാണ്. ശേഷം പത്തുപേരുടെ ചുരുങ്ങിയ സ്വിറ്റ്സർലാൻഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയം ഏറ്റുവാങ്ങിയത്. അർജന്റീനൻ താരം പരേഡസ് തന്നെ ഫൗൾ ചെയ്തുവെന്ന് കാണിച്ച് ഡൈവ് ചെയ്തതിനായിരുന്നു എംബോളയ്ക്ക് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. സ്വിറ്റ്സർലാൻഡിങ് അനുകൂലമായി റഫറി ആദ്യം ഫൗൾ വിളിക്കുകയും പരേഡസിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു. പിന്നീട് വാർ ചെക്ക് ചെയ്യാത്തതിന് ശേഷമാണ് തന്റെ തീരുമാനം റഫറി തിരുത്തുന്നത്. വലിയ രീതിയിലുള്ള പ്രതികരണമായിരുന്നു സ്വിസ് ടീമിന്റെ ഭാവുഗത്ത് നിന്നും റഫറിയുടെ നടപടിയിൽ ഉണ്ടായത്. ഇപ്പോഴിതാ മത്സരഫലം തന്നെ മാറ്റിമറിച്ച ആ തീരുമാനത്തെ കുറിച്ച് സ്വിസ് പരിശീലകൻ മുറാത്ത് യാക്കിൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഇത്തരത്തിൽ തങ്ങൾ പുറത്തായതിൽ വേദനയുണ്ടെന്നും അതൊരു നിരുപദ്രവകരമായ ഫൗൾ ആണെന്നും, റഫറിയാൻ തെറ്റായ തീരുമാനമെടുത്തതെന്നും മുറാത്ത് യാക്കിൻ പറയുന്നു.
ആ നിയമം ഞങ്ങളുടെ കളിയെ നശിപ്പിച്ചു, തെറ്റ് റഫറിയുടേത്
